തുറവൂര്‍: നാട്ടുകാരെ ഭീതിയിലാക്കി പട്ടണക്കാട് കാവില്‍പള്ളി പ്രദേശങ്ങളില്‍ കഞ്ചാവു,മയക്കു മരുന്ന് സംഘങ്ങളുടെ സൈ്വര്യവിഹാരം. ചേര്‍ത്തല, പട്ടണക്കാട് പോലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയുന്ന പ്രദേശമായതിനാല്‍ ഇരു സ്റ്റേഷനുകളുടേയും അതിര്‍ത്തി പ്രദേശമായതിനാല്‍ ഇവിടെ പോലീസും ഇവിടെ കാര്യമായ പരിശോധനകള്‍ നടത്താറില്ല.
ജില്ലയുടെ വടക്കന്‍ മേഖലയില്‍ പോലീസ് എക്സൈസ് പരിശോധനകര്ശനമാക്കിയതോടെ തീരദേശവും കായലോരവും വഴിയാണ് വില്പനക്കാര് സ്കൂള്‍ പരിസരങ്ങളില്‍ എത്തുന്നത്. മിക്കവാറും വൈകുന്നേരങ്ങളിലാണ് വില്‍പ്പന. അമിതവേഗത്തില്‍ ബൈക്കുകളില്‍ പായുന്ന ഇവര്‍ സ്കൂളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുന്ന കുട്ടികള്‍ക്കും പൊന്നാംവെളി മാര്‍ക്കറ്റിലേക്ക് പോകുന്ന സ്ത്രീകളടക്കമുള്ള കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാകുകയാണ്.
തോടും ചിറകളും നിറഞ്ഞ താരതമ്യേന ജനവാസം കുറഞ്ഞ ഇവിടം സാമൂഹിക വിരുദ്ധ സംഘങ്ങള്‍ക്ക് സുരക്ഷിത താവളമാകുകയാണ്. കഴിഞ്ഞദിവസം പള്ളി പരിസരത്ത് എത്തിയ കഞ്ചാവു വില്‍പ്പനക്കാരെ ചോദ്യം ചെയ്ത കാവില്‍പള്ളി വികാരിക്കും കമ്മിറ്റി അംഗങ്ങള്‍ക്കും നേരെ ഇവര്‍ ഭീഷണി മുഴക്കിയിരുന്നു.ഇവരെ സംഘടിതരായി നേരിടാനാണ് നാട്ടുകാരുടെ തീരുമാനം.തുറവൂര്‍ കവലയ്ക്ക് കിഴക്കു ഭാഗത്തെ ഇടവഴിയില്‍ മദ്യപന്മാരുടെയും സാമൂഹികവിരുദ്ധരുടേയും ശല്യവും രൂക്ഷമായിരിക്കയാണ്.
വൈകിട്ട് ആറ് മണി കഴിഞ്ഞാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇടവഴിയിലൂടെ സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് പോലീസ് എക്സൈസ് അധികാരികള്‍ പരിശോധന കര്‍ശനമാക്കി ജനങ്ങളുടെ സൈ്വര്യ ജീവിതം ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: