ആലപ്പുഴ: രാജ്യം ശാസ്ത്ര -സാങ്കേതിക രംഗത്ത് വലിയ പുരോഗതി നേടിയെങ്കിലും പല മേഖലകളിലും നിലനില്‍ക്കുന്ന നിഷേധാത്മക നിലപാടുകളെ തിരസ്ക്കരിച്ച് ഏറെ മുന്നോട്ട് പോകാനുണ്ടെന്ന് മന്ത്രി ജി. സുധാകരന് പറഞ്ഞു. എഴുപതാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ആലപ്പുഴ പൊലീസ് പരേഡ് മൈതാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷചടങ്ങില്‍ ദേശീതപതാക ഉയര്‍ത്തിയ ശേഷം സ്വാതന്ത്ര്യദിനസന്ദേശം നല്‍കുകയായിരുന്നു മന്ത്രി. സ്വാതന്ത്ര്യദിനപരേഡ് പരിശോധിച്ച മന്ത്രി പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു. ന്യൂനപക്ഷ-ഭൂരിപക്ഷ വിഭാഗങ്ങള്‍ക്ക് തുല്യനീതി ഉറപ്പുവരുത്തണം.
മുമ്പ് പാക്കിസ്ഥാന് നമ്മുടെ രാജ്യത്തിന്റെ ഭാഗമായിരുന്നു. ഇന്ത്യ അവിടുത്തെ ജനങ്ങളെ ശത്രുവായി കാണുന്നില്ല. വെല്ലുവിളികളെ നേരിടുമ്പോഴും സമചിത്തത കൈവെടിയാത്തതാണ് നമ്മുടെ രാജ്യത്തിന്റെ മഹത്വമെന്നും മന്ത്രി പറഞ്ഞു. ജാതി-മത ചിന്തകള്‍ക്കതീതമായ നാനാത്വത്തിലെ ഏകത്വമാണ് നമ്മുടെ ശക്തി. നല്ല മാറ്റങ്ങളെ ഉള്‍ക്കൊള്ളുകയും മാറ്റാനാവാത്ത പ്രകൃതി നിയമങ്ങളെ അംഗീകരിക്കുകയും ചെയ്യുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
പോലീസിന്റെയും എക്സൈസിന്റെയും എന്‍.സി.സി., സ്റ്റുഡന്റ് പൊലീസ് കേഡറ്റ്സ്, സ്കൗട്ട്, ഗൈഡ്സ്, റെഡ് ക്രോസ്, കബ്സ്, ബുള്‍ബുള്‍ എന്നിവയുടെയുമായി 32 പ്ലാറ്റൂണുകളും ഒമ്പത് ബാന്‍ഡ് ട്രൂപ്പുകളും പരേഡില്‍ പങ്കെടുത്തു. പരേഡ് കമാന്‍ഡര്‍ എം.ജെ. ജോഷിയുടെ നേതൃത്വത്തിലായിരുന്നു പരേഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: