ശാന്തമ്പാറ: ഭാര്യയെ കൊന്ന കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതി ആറ് വര്‍ഷത്തിന് ശേഷം പിടിയില്‍. തേനി ബോഡിനായ്ക്കന്നൂര്‍ വിനായക സ്ട്രീറ്റ് സ്വദേശി തങ്കപാണ്ടി(35) യെയാണ് ശാന്തമ്പാറ എസ്ഐ സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളുടെ ഭാര്യയായിരുന്ന പാണ്ടീശ്വരി(22) നെ കൊന്ന കേസിലാണ് പ്രതി പിടിയിലായത്. 2009 ലാണ് കേസിനാസ്പദമായ സംഭവം.
അതിവിദഗ്ധമായി ആലോചിച്ച് നടപ്പാക്കിയ കൊലയ്ക്ക് ശേഷം ജാമ്യത്തിലിറങ്ങിയ പ്രതി 2010 ആദ്യത്തോടെ മുങ്ങുകയായിരുന്നു. സംഭവം ഇങ്ങനെ: ഭാര്യയുടെ അവിഹിത ബന്ധത്തില്‍ സംശയം തോന്നിയ പ്രതി ഒരു മാസം നീണ്ട തയ്യാറെടുപ്പോടെയാണ് കൊല നടത്തുന്നത്. തനിക്ക് തമിഴ്നാട്ടില്‍ ജോലിയായെന്ന് നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം ഭാര്യയുമൊത്ത് നാട്ടില്‍ നിന്നും പോകുകയായിരുന്നു.
ഇതിന് ശേഷം തോണ്ടിമലയിലെ സൂര്യ എസ്റ്റേറ്റിന് സമീപത്ത് വച്ച് ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊല്ലുകയായിരുന്നു. ഇവിടെ കുഴിച്ചിട്ട മൃതദേഹം പത്ത് ദിവസത്തിന് ശേഷം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നാല് മാസത്തിന് ശേഷമാണ് പ്രതി പിടിയിലാവുന്നത്.
കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതി ദിണ്ഡിഗല്ലിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് തമിഴ്നാട് പോലീസുമായി ചേര്‍ന്ന് കഴിഞ്ഞ ദിവസം പ്രതിയെ പിടികൂടുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.എസ്.ഐക്കൊപ്പം ഉദ്യോഗസ്ഥരായ അന്‍വര്‍സാദത്ത്, ജോസ് സെബാസ്റ്റിയന്, സുജിത്ത് എന്നിവരും സംഘത്തിയുണ്ടായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: