ശ്രീനഗര്‍: സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘാഷങ്ങള്ക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഉയര്‍ത്തിയ ദേശീയ പതാക നിലം പതിച്ചു. ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിനിടെയാണ് സംഭവം.
https://youtu.be/RQLsGcgEi6g
മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയശേഷം ആദ്യമായാണ് മുഫ്തി ദേശീയ പതാക ഉയര്‍ത്തുന്നത്. പതാക കെട്ടിയിരുന്ന ചരട് പിടിച്ച് വലിച്ചതോടെ അത് നിലംപതിക്കുകയായിരുന്നു. ഉടന്‍ തന്നെ സുരക്ഷാ സൈനികരുടെ സഹായത്തോടെ അത് നിവര്‍ത്തിപ്പിടിച്ചു. സല്യൂട്ട് കഴിയുന്നതുവരെ ആ നില്‍പ്പ് തുടര്‍ന്നു. പിന്നീട് പോലീസിനേയും അര്‍ദ്ധ സൈനിക വിഭാഗത്തേയും പരിശോധിക്കാനായി മെഹ്ബൂബ വേദി വിട്ടതോടെ സൈനികരെത്തി പതാക ഉയര്‍ത്തുകയായിരുന്നു.
യുവാക്കള്‍ ഭീകര പ്രവര്‍ത്തനങ്ങളിലും മറ്റും ഏര്‍പ്പെടുന്നത് ഏറെ ആശങ്ക ഉയര്‍ത്തുന്ന ഒന്നാണെന്ന് സ്വാതന്ത്ര്യ ദിനാഘോഷച്ചടങ്ങിനിടെ നടത്തിയ പ്രസംഗത്തില്‍ മുഫ്തി അറിയിച്ചു. സംസ്ഥാനത്ത് സമാധാനത്തിനായി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ് കൊണ്ടുവന്ന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുനസ്ഥാപിക്കുമെന്നും മുഫ്തി അറിയിച്ചു. സിറിയയേയും അഫ്ഗാനിസ്ഥാനു പോലെ തന്നെ കശ്മീര്‍ താഴ്വരയും കത്തിക്കൊണ്ടിരിക്കുകയാണ്. ജവഹര്‍ലാല്‍ നെഹ്രു മുതല്‍ ഇതിനു മുമ്പ് അധികാരത്തിലിരുന്ന സര്‍ക്കാരുകളുടെ ഭരണത്തിലുണ്ടായ പോരായ്മകളാണ് കശ്മീര്‍ പ്രശ്നം ഇത്രയും രൂക്ഷമാക്കിയതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: