പാലാ: നിയന്ത്രണവിട്ട ജീപ്പ് സ്വകാര്യബസിലിടിച്ച് 20 പേര്‍ക്ക് പരിക്ക്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 1.45 ഓടെ പാലാ- പൂഞ്ഞാര്‍ ഹൈവേയില്‍ കൊട്ടാരമറ്റം ബിഷപ്പ് ഹൗസിന് മുമ്പിലാണ് അപടകടം.
പാലായില്‍ നിന്ന് വൈക്കത്തേക്ക് പോവുകയായിരുന്ന വിര്‍ജിന്‍ ബസിലേക്ക് കോട്ടയം ഭാഗത്തുനിന്നും വന്ന ബൊലേറോ ജീപ്പ് ഇടിച്ചുകയറുകയായിരുന്നു. ജീപ്പ് യാത്രക്കാരനായ ഒരാള്‍ക്കും ബസ് യാത്രക്കാരായ 19 പേര്‍ക്കുമാണ് പരുക്കേറ്റത്. ആരുടേയും നില ഗുരുതരമല്ല. സാരമായി പരുക്കേറ്റ രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു പ്രാഥമിക ചികിത്സ നല്കി വിട്ടയച്ചു.
അപകടത്തെ തുടര്‍ന്ന് ഹൈവേയില്‍ ഒന്നര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ക്രെയിന്‍ എത്തിച്ച് ഉയര്‍ത്തിയാണ് വാഹനങ്ങള്‍ റോഡില്‍ നിന്നും മാറ്റിയത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പാലാ ട്രാഫിക് എസ്ഐ വി.കെ. ജയപ്രകാശ്, എഎസ്ഐമാരായ ഗിരി, ഷജില്‍, വിന്‍സെന്റ്, സിവില്‍ ഓഫീസര്‍മാരായ ജസ്റ്റിന്, ആന്റണി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: