കോട്ടയം: ഈരാറ്റുപേട്ട പത്തായപ്പടി മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി നസീറനെ സിപിഎം പ്രവര്‍ത്തകര്‍ കൊലചെയ്ത കേസ്സ് ഒതുക്കി തീര്‍ക്കാനുള്ള സിപിഎമ്മിന്റയും പോലീസിന്റെയും നീക്കത്തില്‍ പ്രതിഷേധിച്ച് 19ന് ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ബിജെപി ജില്ലാപ്രസിഡന്റ് എന്‍.ഹരി അറിയിച്ചു. നസീറിന്റെ പുത്രന് മുഹമ്മദ് ഹുസൈന്, സഹോദരന് മുഹമ്മദ് എന്നിവരോടൊപ്പം കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ തെളിവുകള്‍ ശേഖരിക്കേണ്ട പോലീസ് കേസ്സ് ഒതുക്കി തീര്‍ക്കാനാണ് ശ്രമിക്കുന്നത്. സംഭവത്തിന് സാക്ഷിയായ ഡിടിപി സെന്റര്‍ ഉടമയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി പോലീസ് ഭീഷണിപ്പെടുത്തി. സിഐടിയു ഓട്ടോറിക്ഷ തൊഴിലാളി യൂണിയന് നേതാവുകൂടിയായ മകന് മുഹമ്മദ് ഹുസൈന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്സ് രജിസ്റ്റര്‍ ചെയ്തതെന്ന് പറഞ്ഞ പോലീസ് പിന്നീട് നിലപാട് മാറ്റി. മൊഴിമാറ്റം നടത്തിയ ഡിടിപി സെന്റര്‍ ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതത്. പട്ടാപ്പകല്‍ നടന്ന അക്രമത്തിന് നിരവധി സാക്ഷികളുണ്ടെങ്കിലും സാക്ഷികളെ കണ്ടെത്താന്‍ ബന്ധുക്കളെ ഏല്്പ്പിക്കുന്ന പോലീസ് കേസ്സ് ദുര്‍ബ്ബലപ്പെടുത്താനാണ് ശ്രമിക്കുന്നത്. നാല്‍പ്പതുവര്‍ഷത്തോളം സിപിഎമ്മിനുവേണ്ടി പ്രവര്‍ത്തിച്ച നസീറിന്റെ മരണശേഷം സിപിഎം നേതാക്കള്‍ വീട്ടില്‍ സന്ദര്‍ശനം നടത്താനോ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനോ തയ്യാറാവാതിരുന്നത് അവരുടെ പാര്‍ട്ടിനിലപാട് വ്യക്തമാക്കുന്നതാണ്. കേസ്സന്റെ അന്വേഷണം സിബിഐയെ ഏല്്പ്പിക്കണമെന്നും ഹരി ആവശ്യപ്പെട്ടു.
കോട്ടയം: അക്കരപ്പാടം സിപിഎം അക്രമത്തില്‍ ഗുരുതര പരുക്കുകളോടെ ചികിത്സയില്‍ കഴിയുന്ന സുമേഷിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ബിജെപി പ്രവര്‍ത്തകര്‍ തടയുമെന്ന് ബിജെപി ജില്ലാപ്രസിഡന്റ് എന്‍. ഹരി പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥര്‍ പദവികളനുസരിച്ച് പാര്‍ട്ടി സെക്രട്ടറിമാരായി മാറുന്ന സാഹചര്യത്തിലാണ് അറസ്റ്റ്് തടയല്‍ അടക്കമുള്ള സമരങ്ങളുമായി ബിജെപി മുന്നോട്ടുപോകുന്നത്. ഏകപക്ഷിയമായി ഒരുസംഘം ഒരാള്‍ക്കെതിരെ നടത്തിയ അക്രമത്തില്‍ ഇരുവിഭാഗത്തിനും എതിരെ കൊലപാതക ശ്രമത്തിന് കേസ്സെടുത്ത പോലീസിന്റെ നടപടി സിപിഎമ്മിനോട് കൂറുപുലര്‍ത്തുന്നതാണ്. ജോലികഴിഞ്ഞ് തിരികെയെത്തുന്ന ഭാര്യയെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ബൈക്കിലെത്തിയ സുമേഷിനെ ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ ഒരു പ്രകോപനവും ഇല്ലാതെയാണ് അക്രമിച്ചത്. സ്വന്തം മകനെ വെട്ടിവീഴ്ത്തുന്നത് കണ്ട് ഓടിയെത്തിയ പിതാവ് സമീപത്തുകിടന്ന വടിയെടുത്ത് അക്രമികള്‍ക്കെതിരെ വീശിയപ്പോള്‍ ഉണ്ടായ നിസ്സാര മുറിവുകള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിനും വെട്ടേറ്റുവീണ സുമേഷിനും ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ച നാട്ടുകാര്‍ക്കുമെതിരെ കൊലപാതക ശ്രമത്തിന് കേസ്സെടുത്തത്. തലയ്ക്കുള്ള വെട്ട് കൈകള്‍കൊണ്ട് തടഞ്ഞ സുമേഷിന്റെ ഇരുകൈകളിലും ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിട്ടുണ്ട്. അറ്റുപോയ രണ്ട് വിരലുകള്‍ ശസ്ത്രക്രിയയിലൂടെയാണ് തുന്നിച്ചേര്‍ത്തിട്ടുള്ളത്. ഇത്തരത്തില്‍ സ്വന്തമായി എഴുന്നേറ്റ് നില്ക്കാന്പോലും കഴിയാത്ത സുമേഷിനെ അറസ്റ്റ് ചെയ്ത് റിമാന്റിലാക്കി ജയിലടയ്ക്കാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും ചെറുക്കുമെന്ന് ഹരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: