അടിസ്ഥാനവികസനത്തിന് കുമ്മനം മാതൃക അനുകരണീയമെന്ന് ജന്മഭൂമി കോണ്‍ക്ലേവ്. ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളെക്കുറിച്ചുള്ള ആമുഖ പ്രസംഗത്തില്‍ കേന്ദ്ര വെയര്‍ഹൗസിങ് കോര്പ്പറേഷന് ചെയര്മാന് ഡോ.സി.വി ആനന്ദബോസാണ് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന് മുന്നോട്ടുവെക്കുന്ന വികസനകാഴ്ചപ്പാട് മാതൃകാപരമെന്ന് സൂചിപ്പിച്ചത്.
കേരളത്തിന്റെ കുതിപ്പ് എന്ന വിഷയം അവതരിപ്പിച്ച ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ. ജി. മാധവന് നായരും സമാപന പ്രസംഗം നടത്തിയ റിച്ചാര്‍ഡ് ഹെ എംപിയും ഇതാവര്‍ത്തിച്ചു.
പദ്ധതികള്‍ പ്രഖ്യാപിച്ചശേഷം നടപ്പിലാക്കാന്‍ ജനങ്ങളുമായി ചര്‍ച്ചനടത്തുന്നതാണ് ഇപ്പോഴത്തെ രീതി. പല പദ്ധതികളും പ്രഖ്യാപനങ്ങളിലൊതുങ്ങാന് ഇതു കാരണമാകും.
ജനങ്ങളുമായി ചര്‍ച്ച നടത്തി അഭിപ്രായം സ്വരൂപിച്ച് വികസനപദ്ധതികളുമായി മുന്നോട്ടു പോകുക എന്നതാണ് കുമ്മനം മുന്നോട്ടു വെക്കുന്ന മാതൃക. ഇത് അനുകരണീയമാണ്, ആനന്ദബോസ് പറഞ്ഞു. വികസന കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കേരളത്തില്‍ കുമ്മനം മുന്‍കൈ എടുത്ത് വിവിധ തലത്തില്‍ ചര്‍ച്ചകള്‍ നടന്നുവരുകയാണ്.
നിയോജകമണ്ഡലം തലത്തില്‍വരെ നടക്കുന്ന വികസനസെമിനാറുകളില് രൂപപ്പെടുന്ന ആശയങ്ങള്‍ ക്രോഡീകരിച്ച് ബന്ധപ്പട്ടവര്‍ക്ക് നല്‍കാനും, നടപ്പിലാക്കാന്‍ വേണ്ടതുചെയ്യാനും സംവിധാനവും ഒരുക്കുന്നുണ്ട്. അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നു പറഞ്ഞ ആനന്ദബോസ് കുമ്മനത്തിന്റെ സാന്നിധ്യത്തില്‍ നടക്കുന്ന ജന്മഭൂമി കോണ്‍ക്ലേവിനെ കേരളത്തില്‍ നടക്കുന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായി കാണുന്നതായും വ്യക്തമാക്കി.
കുമ്മനത്തിന്റെ നേതൃത്വത്തില്‍ തിരുവന്തപുരത്തും കൊച്ചിയിലും നടത്തിയ വികസന സെമിനാറുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് അനുസ്മരിച്ച ജി. മാധവന് നായര്‍, വികസന വിഷയങ്ങളില്‍ ജനതാല്പര്യം പ്രതിഫലിപ്പിക്കാനും പ്രയോജനപ്പെടുത്താനും സെമിനാറുകള്‍ക്ക് കഴിഞ്ഞതായി പറഞ്ഞു.
വികസനകാര്യത്തില്‍ വിദഗ്ദരുടെ അഭിപ്രായം തേടി കര്‍മ്മപദ്ധതി തയ്യാറാക്കാനുള്ള കുമ്മനത്തിന്റെ നീക്കം മാതൃകാപരമെന്ന് സമാനപ്രസംഗം നടത്തിയ റിച്ചാര്‍ഡ് ഹെ എംപിയും പറഞ്ഞു. കോണ്‍ക്ലേവില്‍ ഉയര്‍ന്നുവന്ന വികസന നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് തുടര്‍നടപടികള്‍ക്കായി റിച്ചാര്‍ഡ് ഹെയെ ഏല്‍പ്പിക്കുമെന്ന് ജന്മഭൂമി ചീഫ് എഡിറ്റര്‍ രാമചന്ദ്രന് അറിയിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെട്ടും സമ്മര്‍ദ്ദം ചെലുത്തിയും നിര്‍ദ്ദേശങ്ങള്‍ യാഥാര്ത്യമാകാന് വേണ്ടെതെല്ലാം ചെയ്യുമെന്ന് റിച്ചാര്‍ഡ് ഹെ ഉറപ്പുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: