വേദി പങ്കിടാന്‍ മൂന്ന് കേന്ദ്രമന്ത്രിമാര്‍, ആറ് ഐഎഎസുകാര്‍, ലോക്സഭാംഗം, വിഷയ വിദഗ്ധര്‍, രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രമുഖനേതാക്കള്‍. വേദിക്ക് ഒപ്പംനില്‍ക്കുന്ന സദസ്സ്. കേരളത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തെക്കുറിച്ചുള്ള ജന്മഭൂമി കോണ്‍ക്ലേവ് സംഘാടനത്തില്‍ മാതൃകയായി.
ക്യാബിനറ്റ് മന്ത്രിമാരായ ജെ.പി. നദ്ദ, ഡോ. ഹര്ഷവര്ധന്, സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി അനില്‍ മാധവ് ദവെ എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തിനെത്തി. കേരളത്തിന്റെ കാര്യത്തിനായി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഒരുവേദിയില്‍ ഇത്രയും മന്ത്രിമാര്‍ എത്തിയതുതന്നെ ചടങ്ങിന്റെ അന്തസ്സ് ഉയര്‍ത്തി.
വിഷയം അവതരിപ്പിക്കാന്‍ ഐഎഎസുകാരായ ഡോ. സി.വി ആനന്ദബോസ്, ഡോ.വി.പി ജോയി, ഡോ.അജയകുമാര്‍, പി.സി സിറിയക്, പി. മൈക്കിള്‍ വേദശിരോമണി, അല്‍ഫോന്‍സ് കണ്ണന്താനം എന്നിവര്‍. ഒപ്പം ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ. ജി മാധവന് നായരും. മോഡറേറ്റര്‍മാരായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ജനറല്‍ കെ.ജി സുരേഷ്, ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് അധ്യാപകന് ഡോ.ജെ.നന്ദകുമാര്‍ എന്നിവര്‍.
സമാപന പ്രസംഗത്തിന് റിച്ചാര്‍ഡ് ഹെ എംപി. ബിജെപിയുടെ സമുന്നത നേതാക്കളായ കുമ്മനം രാജശേഖരന്, എച്ച് രാജ, അരവിന്ദ് മേനോന്, പി. കെ. കൃഷ്ണദാസ് എന്നിവരും വേദിയില്‍.
വിജ്ഞാന് ഭാരതി സെക്രട്ടറി ജനറല്‍ എ.ജയകുമാര്‍, ബിഎംഎസ് സംസ്ഥാന അധ്യക്ഷന്‍ കെ. കെ വിജയകുമാര്‍, ദല്‍ഹി എന്‍എസ്എസ് പ്രസിഡന്റ്എംജികെ പിള്ള, അഡ്വ. കൈലാസനാഥ പിള്ള, കേണല്‍ കിണി തുടങ്ങി വ്യവസായ പ്രമുഖരും സംഘടനാ നേതാക്കളും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും അടങ്ങുന്ന പ്രൗഢ സദസ്സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: