തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ സാംസ്ക്കാരിക ആഘോഷം ഇക്കുറി പരിസ്ഥിതിക്ക് കോട്ടം സംഭവിക്കാതെ. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തുടനീളം നടക്കുന്ന ശ്രീകൃഷ്ണജയന്തി ശോഭായാത്രകള്‍ പ്ലാസ്റ്റിക് ഒഴിവാക്കി പരിസ്ഥിതിക്ക് പ്രാധാന്യം നല്‍കിയാകും നടത്തുക.
ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ശോഭായാത്രയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ അടങ്ങിയ ഫ്ളക്സുകള്‍ പ്രദര്‍ശിപ്പിക്കുന്നത് ബാലഗോകുലം സംസ്ഥാന സമിതി കര്‍ശനമായി നിരോധിച്ചു. പതിനായിരക്കണക്കിന് ഫ്ളകസുകളാണ് അതാത് ആഘോഷസമിതികളുടെ നേതൃത്വത്തില്‍ ശ്രീകൃഷ്ണ ജയന്തിക്കായി പ്രദര്‍ശിപ്പിക്കാറുള്ളത്. ആഘോഷപരിപാടികള്‍ കഴിഞ്ഞാല്‍ ഫ്ളക്സുകള്‍ മാറ്റി മറ്റ് പരിപാടികളുടെ ഫ്ളക്സുകള്‍ പതിപ്പിച്ച് വീണ്ടും ഉപയോഗിക്കാറുമുണ്ട്. ഇത്തരത്തില്‍ മാറ്റുന്ന ഫ്ളക്സുകള്‍ മണ്ണില്‍ കിടന്ന് ഗുരുതരമായി പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കും.
ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ഗോമാതാ പൂജ, വൃക്ഷപൂജ, സംസ്ക്കാരികസമ്മേളനങ്ങള് എന്നിവയും സംഘടിപ്പിക്കാറുണ്ട്. ഈ പരിപാടികള്‍ക്കും ഫ്ളക്സുകള്‍ പ്രദര്‍ശിപ്പിക്കുന്നതും ഒഴിവാക്കി. ഇതരത്തില്‍ പതിനായിരത്തോളം ഫ്ളക്സുകള്‍ ഒഴിവാക്കാന്‍ ബാലഗോകുലത്തിന് കഴിഞ്ഞു.
ആഘോഷങ്ങളുടെ പ്രചാരണത്തിന് പോസ്റ്ററും തുണിയിലെ ബാനറുമാണ് ബാലഗോകുലം പുറത്തിറക്കിയത്. ശ്രീകൃഷ്ണജയന്തി ദിവസം നടക്കുന്ന മഹാശോഭായാത്രകള്ക്ക് മുന്നില്‍ പിടിക്കുന്നതും തുണിയില്‍ എഴുതിയ ബാനറാണ്. ഇത് പരിസ്ഥിതിക്ക് കോട്ടം ഉണ്ടാക്കുന്നതല്ല. ശ്രീകൃഷ്ണാവതാരത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത വ്യക്തമാക്കുന്നുണ്ട്.
വൃന്ദാവനത്തില്‍ മഴപെയ്യാതിരുന്നപ്പോള് ഗോവര്‍ദ്ധന പര്‍വ്വതത്തെ പൂജിക്കാന്‍ പറഞ്ഞതും തോരാമഴയത്ത് ഗോവര്‍ദ്ധനത്തെ കുടയാക്കിയതുമൊക്കെ ശ്രികൃഷ്ണ ചരിതവുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംരക്ഷണത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ്.
‘തൈവയ്ക്കാം, തണലേകാം, താപമകറ്റാം’ എന്ന ആശയത്തെ മുന്‍നിര്‍ത്തി ശ്രീകൃഷണജയന്തി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി നടക്കുന്ന പതാകാ ദിനത്തോടനുബന്ധിച്ച് പതിനായിരം കേന്ദ്രങ്ങളില്‍ വൃക്ഷതൈയും പ്രമുഖര്‍ നടുന്നുണ്ട്.
സംസ്ഥാനത്ത് ഒരേ സമയം പതിനായിരത്തോളം കേന്ദ്രങ്ങളില്‍ കുരുന്നുകള്‍ ഉള്‍പ്പെടെ ലക്ഷങ്ങള്‍ പങ്കടുക്കുന്ന ഇത്തവണത്തെ ശോഭായാത്ര പരിസ്ഥിതിക്ക് യഥാര്‍ത്ഥ സന്ദേശം നല്കുന്നു.
മാലിന്യവിമുക്തമല്ലാത്തൊരു സമൂഹത്തില്‍ നിന്ന് രോഗങ്ങള്‍ ഒഴിയില്ലെന്ന് പാരിസ്ഥിതിക വിഗദ്ധര്‍ പറയുന്നു.
നീക്കം ചെയ്യാതെ കെട്ടികിടക്കുന്ന മാലിന്യകൂമ്പാരങ്ങളാണ് സംസ്ഥാനത്തെവിടെയും. ഫ്ളക്സും പ്ലാസ്റ്റിക്കുമൊക്കെ മാലിന്യക്കൂമ്പാരത്തില്‍ മുന്നിട്ടു നില്ക്കുന്നു.
ബാലഗോകുലത്തിന്റെ സന്ദേശം മറ്റ് സംഘടനകളും നടപ്പിലാക്കിയാല്‍ മാലിന്യകൂമ്പാരം കുറച്ച് പരസ്ഥിതിസംരക്ഷണത്തിന് ചെറിയൊരു കൈത്താങ്ങാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: