കൊട്ടാരക്കര: കേരളത്തില്‍ നടക്കുന്നത് സര്‍ക്കാര്‍ സ്പോണ്‍സേഡ് ഭീകരവാദമാണന്ന് ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍. നാദാപുരത്ത് സിപിഎമ്മുകാര്‍ നടത്തിയ കൊലപാതകത്തെ പോലും വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് ഇതാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു.
ഇടതുപാര്‍ട്ടികളും ഇസ്ലാമിക മതമൗലികവാദ ഗ്രൂപ്പുകളും സംസ്ഥാനത്ത് ഒരുമിച്ച് നീങ്ങുകയാണ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് തുടങ്ങി സിപിഎമ്മിന് സ്വാധീനമുള്ള സ്ഥലങ്ങളിലാണ് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പെരുകുന്നത് എന്നത് ഇതിന്റെ ഉദാഹരണമാണ്.
തടിയന്റവിട നസീറിനെപോലുള്ള പലരും എസ്എഫ്ഐയുടെ സഹചാരികളായിരുന്നു.
ഐഎസ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഭീകരപ്രസ്ഥാനങ്ങളിലേക്ക് മലയാളികള്‍ കൂട്ടത്തോടെ പോകുന്ന ഗൗരവതരമായ സാഹചര്യമുണ്ടായിട്ടും സംസ്ഥാനസര്‍ക്കാര്‍ തികഞ്ഞ നിഷ്ക്രിയത്വമാണ് പുലര്‍ത്തുന്നത്.
ചിന്താശേഷി പണയം വച്ചിട്ടില്ലാത്ത സിപിഎം നേതാക്കളുണ്ടെങ്കില്‍ ഇതിനെപ്പറ്റി പരിശോധിക്കണം. സര്‍വാധികാരികളായി മാറാന്‍ സിപിഎം ശ്രമിക്കുന്ന കാഴ്ചയാണ് ഇവിടെയുള്ളത്. തടസമായി നില്ക്കുന്ന ആര്‍എസ്എസ്, പ്രതിപക്ഷകക്ഷികള്‍, സിപിഐ മാത്രമല്ല സ്വന്തം അണികളെ പോലും ഇപ്പോള്‍ അവര്‍ ക്യാപിറ്റല്‍ പണിഷ്മെന്റിന് വിധേയമാക്കുകയാണ്.
പാടത്ത് ജോലിചെയ്യാതെ തന്നെ വരമ്പത്ത് കൂലി കൊടുക്കാന്‍ അണികളെ രംഗത്തിറക്കുകയാണ്. കുട്ടികള്‍, മൃഗങ്ങള്‍, സ്ത്രീകള്‍ എല്ലാം അതിന് ഇരയാകുന്നു. ഇതിനെതിരെ കേരളത്തിലെ സമാധാനകാംക്ഷികളെ ഒന്നിപ്പിച്ച് ഐക്യനിരക്ക് രൂപം നല്‍കണം.
ഗോസംരക്ഷണം സമൂഹത്തിന്റെ കര്‍ത്തവ്യമാണ്. അതിന്റെ പേരില്‍ നിയമം കൈയിലെടുക്കുന്നതിനോട് ആര്‍എസ്എസിന് എതിര്‍പ്പാണ്.
ഗുരുജി ഗോള്‍വല്‍ക്കര്‍ ഗോസംരക്ഷണത്തിനായി കാണിച്ചുതന്ന സമരമാര്‍ഗം സമൂഹത്തെ അതില്‍ പങ്കാളിയാക്കുക എന്നതായിരുന്നു, അദ്ദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: