തൃശൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വീണ്ടും വിമര്‍ശിച്ച് നടന് ശ്രീനിവാസന്. രാഷ്ട്രീയ സംഘട്ടനത്തില്‍ നേതാക്കള്‍ ഗുണഭോക്താക്കളാണെന്നും പാവപ്പെട്ട അണികള്‍ മാത്രമാണ് ഇരകളാകുന്നതെന്നുമുള്ള ശ്രീനിവാസന്റെ പരാമര്‍ശത്തെ കോടിയേരി നിശിതമായി വിമര്‍ശിച്ചിരുന്നു. കോടിയേരിയുടെ വിമര്‍ശനം കുമ്പളങ്ങ കട്ടവന്റെ പുറത്ത് പാടുണ്ടാകും എന്നു പറയുന്നതുപോലെയാണെന്ന് ശ്രീനിവാസന് ഇന്നലെ ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
അഴീക്കോടന്‍ രാഘവനും കുഞ്ഞാലിയും രക്തസാക്ഷികളായത് നാടിനുവേണ്ടിയാണെന്നാണ് കോടിയേരി പറയുന്നത്. എന്റെ ആരോപണത്തിന് മറുപടി പറയാന്‍ അവരെ കൂട്ടുപിടിക്കേണ്ടിവന്നത് നാണക്കേടാണ്. അവര്‍ പണ്ട് നാടിനുവേണ്ടി രക്തസാക്ഷികളായിരിക്കാം, എന്നാലിന്ന് നേതാക്കള്‍ക്കുവേണ്ടി രക്തസാക്ഷികളെ ഉത്പാദിപ്പിക്കുകയാണെന്ന അഭിപ്രായം താന്‍ ആവര്‍ത്തിക്കുകയാണ്.
തന്റെ ആദ്യവിമര്ശനത്തില് ഒരു പാര്‍ട്ടിയുടേയും പേര് പറഞ്ഞിരുന്നില്ല. എന്നാല്‍ മറുപടിയുമായി വന്നത് സിപിഎം മാത്രമാണ്. ഇതില്‍ നിന്നുതന്നെ കാര്യങ്ങള്‍ വ്യക്തമാണെന്നും ശ്രീനിവാസന് പറഞ്ഞു.
മൂന്ന് ചോദ്യങ്ങള്‍ താന്‍ വീണ്ടും ആവര്‍ത്തിക്കുകയാണ,് എന്തുകൊണ്ട് നേതാക്കളുടെ വീടുകളില്‍ രക്തസാക്ഷികള്‍ ഉണ്ടാകുന്നില്ല. പാര്‍ട്ടി പുതുതായി രൂപീകരിക്കുന്ന പ്രതിരോധ സായുധസേനയില്‍ നേതാക്കളുടെ മക്കളെ അംഗങ്ങളാക്കുമോ, നേതാക്കളുടെ കുടുംബ ധനസ്ഥിതി സംബന്ധിച്ച് ധവളപത്രം ഇറക്കാന്‍ തയ്യാറാണോ. താന്‍ നുണപറയുകയാണെന്ന് വിമര്‍ശിക്കുന്ന കോടിയേരി എന്തുനുണയാണ് ശ്രീനിവാസന് പറഞ്ഞതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മദ്യനയത്തില്‍ ചെന്നിത്തലയെ തള്ളി ലീഗ്
തൃശൂര്‍: മദ്യനയം സംബന്ധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നിലപാട് തള്ളി മുസ്ലിം ലീഗ്. യുഡിഎഫിന്റെ മദ്യനയം ഒരുമിച്ച് ആലോചിച്ച് തീരുമാനിച്ചതാണ്. അതില്‍ തിരുത്തല്‍ വേണമെങ്കില്‍ മുന്നണി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കും. സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ് വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മദ്യനയമാണ് യുഡിഎഫിന്റെ തോല്‍വിക്ക് ഇടയാക്കിയതെന്ന അഭിപ്രായം ലീഗിനില്ലെന്ന് മജീദ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മദ്യനയത്തില്‍ തിരുത്തല്‍ വേണമെന്ന രമേശ് ചെന്നിത്തലയുടെ അഭിപ്രായം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. യു.ഡി.എഫ് നടപ്പാക്കിയ മദ്യനയത്തില്‍ ഭേദഗതി വേണമെന്ന അഭിപ്രായം മുസ്ലിം ലീഗിനില്ല. അത്തരം ചര്‍ച്ചകള്‍ ഇതുവരെ നടന്നിട്ടില്ല. മദ്യനയത്തെക്കുറിച്ച് എന്തങ്കെിലും ചര്‍ച്ച നടന്നാല്‍ അക്കാര്യം അപ്പോള്‍ ആലോചിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: