നാദാപുരം: അന്വേഷണ സംഘത്തിനുമേല്‍ ഭരണതലത്തിലും പാര്ട്ടിതലത്തിലുമുള്ള സമ്മര്‍ദ്ദം കടുത്തതോടെ അസ്ലം വധക്കേസ്സ് വഴിമുട്ടി.ഷിബിന്‍ വധക്കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടാലും പാര്‍ട്ടി വെറുതെ വിടില്ലന്ന സിപിഎം നേതാവിന്റെ പ്രസ്താവന അക്ഷരംപ്രതി നടപ്പിലാക്കി എന്നാണ് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം തെളിയിക്കുന്നത്. അതേസമയം പ്രതികളെ പാര്‍ട്ടിനേതൃത്വം ഹാജരാക്കാമെന്ന സിപി എമ്മിന്റെ നിര്‍ദ്ദേശമാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം വളയത്ത് സിപിഎം ഏരിയാ സെക്രട്ടറിയുടെ വീട്ടില്‍ രാത്രി ഒരുമണിക്ക് പരിശോധന നടത്തിയതോടെയാണ് കേസന്വേഷണ സംഘത്തിന് മേല്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടായിരിക്കുന്നത്. ഡമ്മി പ്രതികളെ ജില്ലയ്ക്ക് പുറത്തുള്ള ഏതെങ്കിലും കോടതിയില്‍ ഹാജരാക്കി യഥാര്ത്ഥകൊലയാളികളെ സംരക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനിടയില്‍ അസ്ലം വധക്കേസിലെ കൊലയാളികളെപറ്റി വ്യക്തമായ സൂചന ലഭിച്ചതായി അന്വേഷണസംഘം. കൊലയാളിയുടേതെന്ന് കരുതുന്ന വിരലിന്റെ ഒരുഭാഗം സംഭവസ്ഥത്ത് നിന്ന് കണ്ടെത്തി .അക്രമികള്‍ സഞ്ചരിച്ച കാര്‍ കഴിഞ്ഞ ദിവസം വടകര യില്‍ നിന്ന് കണ്ടെത്തിയിരുന്നു.
അസ്ലമിനെകൊലപ്പെടുത്തിയ സ്ഥലത്തുനിന്ന് വിരലിന്റെ ഒരു ഭാഗം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട് .ഇത് വിശദമായ പരിശോധനയ്ക്ക് ശേഷം ഡി .എന്‍ എ ടെസ്റ്റിന് അയക്കുമെന്നും ,പ്രതികളെ കുറിച്ച് സൂചന കിട്ടിയതായും ശരിയായ ദിശയില്‍ തന്നെ പോകുന്നതെന്നും കണ്ണൂര്‍ ഐ .ജി ദിനേന്ദ്രകശ്യപ് പറഞ്ഞു.
ഇന്നലെ രണ്ട് മണിയോടെ നാദാപുരം സ്റ്റേഷനില്‍ എത്തിയ ഐ .ജി അന്വേഷണ ഉദ്യോഗസ്ഥരായ എ എസ് പി കറുപ്പ് സ്വാമി, കുറ്റിയാടി സിഐ സജീവന് എന്നിവരുമായി ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: