കോഴിക്കോട്: മലയാളത്തിന്റെ പ്രിയനടന് മോഹന്‍ലാലിന് നഗരത്തിന്റെ ആദരം. മധുവും കവിയൂര്‍ പൊന്നമ്മയും മന്ത്രി ടി.പി.രാമകൃ ഷ്ണനും തിരികൊളുത്തിയ ‘മോഹനം’ മലയാളത്തിന്റെ പ്രിയതാരങ്ങളുടെയും സംഗമവേദിയായി. സ്വപ്ന നഗരിയില്‍ വാദ്യകലാകാരന്മാരൊരുക്കിയ നാദ വിസ്മയത്തിലൂടെയാണ് മോഹനത്തിലെ കലാവിരുന്ന് തുടക്കമിട്ടത്. വിനീതും സംഘവും അവതിപ്പിച്ച രംഗ പൂജ മോഹനത്തിന്റെ തുടക്കത്തിന് ലാസ്യപകിട്ടേകി.
12 സംവിധായകരിലൂടെ മോഹന്‍ലാലിന്റെ കലാജീവിതത്തിലൂടെയുള്ള യാത്രയായിരുന്നു പിന്നീട്. ഫാസിലില്‍ നിന്ന് തുടങ്ങി പ്രിയദര്‍ശനിലൂടെ ലാലിന്റെ അഭിനയജീവിതം അരങ്ങത്ത് പകര്‍ന്നാടി .മോഹന്‍ ലാല്‍ ആദ്യമഭിനയിച്ച ‘തിരനോട്ട’ത്തിന്റെ സംവിധായകന് അശോക് കുമാറും വേദിയിലെത്തി. ഇഷാ തല്‍വാര്‍, രമ്യാനമ്പീശന്, പാര്‍വതി നമ്പ്യാര്‍, വിഷ്ണുപ്രിയ,മൈഥിലി തുടങ്ങിയ താരങ്ങള്‍ മോഹന്‍ലാലിന്റെ സിനിമകളിലെ പാട്ടുകള്‍ക്കൊത്ത് ചുവടുവെച്ചു. മുല്ലശ്ശേരി രാജുവിന്റെ കൊച്ചുമകള്‍ നിരഞ്ജന അനൂപ് ദേവാസുരത്തിലെ ഗാനത്തിനൊത്ത്നൃത്തമാടി.
സത്യന്‍അന്തിക്കാടും, മാമുക്കോയയും അനുഭവങ്ങള്‍ പങ്കുവെച്ചു. ഹരിഹരന്, കമല്‍, ഷാജികൈലാസ്, ജോഷി, കെ.മധു,സിബിമലയില്‍, ഭദ്രന്, തമ്പികണ്ണന്താനം തുടങ്ങിയ സംവിധായകരും വേദിയിലെത്തി. എം.ജിശ്രീകുമാര്‍, പി.ജയചന്ദ്രന്, സിത്താര, വിജയ് യേശുദാസ്, സുധീപ്കുമാര്‍,നിഷാദ് എന്നിവരും ഗാനങ്ങളവതരിപ്പിച്ചു. മഞ്ജുവാരിയര്‍ സ്വപ്നഗരയിലെ ആസ്വാദകരുടെ മുമ്പില്‍ അവതാരികയായി. അഞ്ചുമണിക്കൂര്‍ നീണ്ട കലാവിരുന്നിനൊടുവില് മോഹന്‍ലാല്‍ വേദിയില്‍ പ്രത്യക്ഷപ്പെട്ടു.
വേദിയെ വിസ്മയിപ്പിച്ചുകൊണ്ട് നടന് മമ്മൂട്ടി ലാലിന് ഉപഹാരം നല്കി. കോട്ടയം നസീര്‍,സുരാജ് വെഞ്ഞാറമൂട്, നിര്‍മല്‍ പാലാഴിഹാസ്യപരിപാടികള് അവതരിപ്പിച്ചു. വി.എം.വിനു, ലാല്‍ജോസ്, ഷാജൂണ്‍കാര്യാല്‍,എം.പദ്മകുമാര്‍,സമുദ്രക്കനി,ജിബുേജക്കബ് ഷോഡയരക്ടര് ജി.എസ്.വിജയന്, നടന്മാരായ ജയറാം,ബിജുമേനോന്,മനോജ് കെ.ജയന്,ലാല്‍,നീരജ് മാധവ്,സുരേഷ് കൃഷ്ണ, നടി ഗീത,അംബിക,മേനക തുടങ്ങിയവരും വേദിയിലെത്തി. സംവിധായകന് രഞ്ജിത്തായിരുന്നു പരിപാടിയുടെ ഏകോപനം നിര്‍വ്വഹിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: