തിരുവനന്തപുരം: ജന്മദിനത്തില് ഗതാഗത വകുപ്പിന്റെ ഓഫീസുകളില്‍ മധുരം നല്കി ആഘോഷിച്ച സംഭവത്തില്‍ ഗതാഗത കമ്മീഷണര്‍ ടോമിന് തച്ചങ്കരി ഖേദം പ്രകടിപ്പിച്ചു.
ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന് പങ്കെടുത്ത മോട്ടോര്‍ വാഹന വകുപ്പ് നടപ്പിലാക്കുന്ന നേര്‍വഴി എന്ന പരിപാടിയില്‍ വച്ചായിരുന്നു തച്ചങ്കരിയുടെ ഖേദപ്രകടനം. ചെയ്ത തെറ്റ് എന്താണെന്ന് ഇപ്പോഴും മനസിലായിട്ടില്ല, എങ്കിലും കൂടുതല്‍ ജാഗ്രത വേണമെന്ന് ബോധ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം കൈയിലെ കാശു കൊടുത്ത് സഹപ്രവര്‍ത്തകര്‍ക്ക് മിഠായി വാങ്ങി നല്കകുന്നതു തെറ്റാണെന്നു തോന്നുന്നില്ല. നല്ല ഉദ്ദേശത്തോടെയാണ് തന്റെ കീഴ് ജീവനക്കാര്‍ക്ക് മധുരം നല്‍കിയത്. അത് കേരളത്തിന്റെ മണ്ണില്‍ ഏറ്റില്ല. തന്റെ നടപടി തെറ്റായിരുന്നെന്നും തച്ചങ്കരി അറിയിച്ചു.
തച്ചങ്കരി സംസാരിക്കുന്നതിനിടെ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന് വേദിവിട്ടു. മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാനെന്നായിരുന്നു വിശദീകരണം. നേരത്തെ പിറന്നാള്‍ ആഘോഷ വിവാദം ഉയര്‍ന്ന സാഹചര്യത്തെക്കുറിച്ച് പരിശോധിക്കുമെന്ന് ഗതാഗതമന്ത്രി പറഞ്ഞിരുന്നു. അന്ന് അദ്ദേഹം തച്ചങ്കരിയെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: