തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ മദ്യനയത്തോട് ഭിന്നാഭിപ്രായമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാരികയില്‍ വന്ന അഭിമുഖത്തെ ദുര്വ്യാഖാന്യം ചെയ്തത് നിര്‍ഭാഗ്യകരമാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ശ്രമിച്ചാല്‍ അതിനെ എതിക്കുമെന്നും, ബാറുടമകളുമായി സിപിഐഎമ്മിന് അവിഹിത ബന്ധമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
യുഡിഎഫും ചര്‍ച്ച ചെയ്താണ് മദ്യനയത്തിന് രൂപം കൊടുത്തത്. മദ്യനയം യുഡിഎഫില്‍ പ്രതിഫലിച്ചിരുന്നുവെങ്കില്‍ യുഡിഎഫ് അധികാരത്തില്‍ തുടര്‍ന്നേനെ, ഇക്കാര്യമാണ് താന്‍ അഭിമുഖത്തില്‍ പറഞ്ഞത്.
അതിനെ ഭിന്നതയായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യനയം യുഡിഎഫിന്റെ ധീരമായ തീരുമാനമാണെന്നും അത് അട്ടിമറിക്കാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നതെന്നും കേരളത്തെ മദ്യാലയമാക്കാനും മദ്യലോബിയില്‍ നിന്നും അച്ചാരം വാങ്ങാനുമാണ് എല്‍ഡിഎഫ് ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: