റായ്പൂര്‍ : ഛത്തീസ്ഗഡില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഒരു സൈനികന് പരിക്കേറ്റു . ദന്തേവാഡയില്‍ തിരച്ചില്‍ നടത്തുകയായിരുന്ന സുരക്ഷാ സേനയ്ക്ക് നേരേ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു .
സി.ആര്.പി.എഫ്, ഡിസ്ട്രിക്റ്റ് റിസര്‍വ് ഗ്രൂപ്പ്, സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് എന്നിവരുടെ സംയുക്ത സേനയാണ് നക്സലുകളുമായി ഏറ്റുമുട്ടിയത്. മണിക്കൂറോളം ഏറ്റുമുട്ടല്‍ തുടര്‍ന്ന്. അതേസമയം പരിക്കേറ്റ സൈനികന്റെ നില ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ജില്ലയിലെ ദാബാ, കുന്നാ ഗ്രാമങ്ങളിലെ ഒളിസങ്കേതങ്ങളില്‍ കഴിയുന്ന നക്സലുകളെ ലക്ഷ്യമിട്ട് സംയുക്ത സേന നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. റായ്പൂരില്‍ നിന്നും ഏകദേശം അഞ്ഞൂറു കിലോമീറ്റര്‍ അകലെയായാണ് ഈ രണ്ടു ഗ്രാമങ്ങളും സ്ഥിതി ചെയ്യുന്നത്.
ആദ്യം നക്സലുകള്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തെരച്ചിലനിടയില് കൊല്ലപ്പെട്ട നക്സലുകളുടെ മൃതശരീരങ്ങളും അവരുടെ ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: