ന്യൂദൽഹി: കശ്മീർ വിഷയം ചർച്ച ചെയ്യാനുള്ള പാക്കിസ്ഥാന്റെ ക്ഷണം ഭാരതം നിഷേധിച്ചു. പാക്ക് വിദേശകാര്യ ഓഫിസിന് ഭാരതത്തിന്റെ ഹൈക്കമ്മിഷണർ ഗൗതം ബംബാവാലേ കൈമാറിയ കത്തിലാണ് നിലപാടു വ്യക്തമാക്കിയത്.
കശ്മീർ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണ്. കശ്മീർ വിഷയങ്ങളിൽ ഇടപെടാൻ പാക്കിസ്ഥാന് യാതൊരു അവകാശവുമില്ല എന്ന് കത്തിൽ ഭാരതം തുറന്നടിച്ചു. ചർച്ചയ്ക്കായി ഭാരതത്തിന്റെ വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കർ പാക്കിസ്ഥാനിലേക്കു വരാൻ തയാറാണെന്നും എന്നാൽ അതിർത്തി കടന്നുള്ള ഭീകരവാദത്തെക്കുറിച്ചു ചർച്ച ചെയ്യാൻ മാത്രമാകുമെന്നും കത്തിൽ പറയുന്നു. ജമ്മു കശ്മീരിലെ ഇന്നത്തെ പ്രശ്നങ്ങൾക്കു കാരണം അതിർത്തി കടന്നുള്ള ഭീകരവാദമാണ് എന്നതിൽ യാതൊരു സംശയവുമില്ല എന്നും കത്തിൽ സൂചിപ്പിക്കുന്നു.
കശ്മീർ വിഷയത്തിൽ ചർച്ചയ്ക്കു തയാറാണെന്നു ചൂണ്ടിക്കാട്ടി പാക്ക് വിദേശകാര്യ സെക്രട്ടറി ഐസാസ് ചൗധരിയാണ് ഭാരതത്തിനു കത്തയച്ചത്. യുഎൻ സുരക്ഷാ കൗൺസിലിന്റെ നിർദേശങ്ങൾക്കനുസരിച്ചു ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ തയാറാകണമെന്നായിരുന്നു കത്തിൽ പറഞ്ഞിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: