ആലപ്പുഴ: പുന്നപ്രയില്‍ കടല്‍ക്ഷോഭത്തില്‍ നഷ്ടപ്പെട്ട വള്ളങ്ങള്‍ക്ക് പൂര്‍ണ്ണ നഷ്ടപരിഹാരം നല്‍കണമെന്ന് ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന്. ജില്ലാ മത്സ്യത്തൊഴിലാളി സംഘിന്റെ നേതൃത്വത്തില്‍ നടത്തിയ കളക്ട്രേറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലാളികള്‍ക്കുള്ള പത്തുമാസ ധനസഹായം 20,000 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും മത്സ്യത്തൊഴിലാളികളില്‍ നിന്ന് വാങ്ങുന്ന പണം 60 വയസ് തികയുന്ന സമയത്ത് തിരികെ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളി സംഘ് ജില്ലാ പ്രസിഡന്റ് പി.സി. കാര്ത്തികേയന് അദ്ധ്യക്ഷത വഹിച്ചു.
ബിഎംഎസ ജില്ലാ ഖജാന്‍ജി ബിനീഷ്ബോയ്, ജോ. സെക്രട്ടറിമാരായ അനിയന് സ്വാമിച്ചിറ, സി. ഗോപകുമാര്‍, സാലി വേലായുധന്, അഭിലാഷ് ബേര്‍ളി എന്നിവര്‍ സംസാരിച്ചു. രാജു തോട്ടപ്പള്ളി, യശോധരന്, രഞ്ജന്‍ എന്നിവര്‍ ധര്‍ണ്ണയ്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: