തൃശൂര്‍: കാത്തുകാത്തിരുന്ന് കര്‍ക്കടകം കഴിഞ്ഞതോടെ സാഹിത്യ അക്കാദമിയിലും സംഗീത നാടക അക്കാദമിയിലും ചുമതലയേല്‍ക്കാന്‍ ആളുകളെത്തി. കര്‍ക്കടകത്തില്‍ ചുമതലയേല്‍ക്കുന്നത് രാശിയല്ലെന്ന നിലപാടിലായിരുന്നു സംഗീത നാടക അക്കാദമി ചെയര്‍പേഴ്സനായി നിയമിതയായ പ്രമുഖ നടി കെപിഎസി ലളിത. ലളിത നാളെ അക്കാദമിയിലെത്തി ചുമതലയേല്‍ക്കും.
ഇതുസംബന്ധിച്ച് ജന്മഭൂമി നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു. ലളിതയുടെ നടപടി സിപിഎമ്മിനുള്ളില്‍ ചര്‍ച്ചയായിട്ടുണ്ട്. സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി.മോഹനന് ചിങ്ങം ഒന്നായ ഇന്നലെ ചുമതലയേറ്റു. മോഹനനും കര്‍ക്കടകം കഴിയാന്‍ കാത്തുനില്ക്കുകയായിരുന്നു. അക്കാദമിയില്‍ പ്രസിഡണ്ട് വൈശാഖന് ഉള്‍പ്പടെയുള്ളവര്‍ ഒരാഴ്ചമുമ്പ് ചുമതലയേറ്റെങ്കിലും കര്‍ക്കടകത്തെ പേടിച്ച് മോഹനന് സെക്രട്ടറിയായി ചുമതലയേറ്റെടുക്കുന്നത് നീട്ടിക്കൊണ്ടുപോവുകായിരുന്നു. ഇന്നലെ നടന്ന ചടങ്ങില്‍ അക്കാദമി പ്രസിഡണ്ട് വൈശാഖന്, ജീവനക്കാര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: