കൊച്ചി: കെട്ടിടം പൊളിച്ചു പണിതാലും വൈദ്യുതി ചാര്‍ജ്ജ് കുടിശ്ശിക അടയ്ക്കാതെ ഉപഭോക്താവിനു പുതിയ കണക്ഷന് നല്കാന് വൈദ്യുതി ബോര്‍ഡിനോടു നിര്‍ദ്ദേശിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ജിക്കാരന്റെ ഭൂമിയില്‍ നേരത്തെയുണ്ടായിരുന്ന കെട്ടിടത്തിലെ വൈദ്യുതി കണക്ഷന് ചാര്ജ്ജിനത്തില് കുടിശ്ശിക വന്നതോടെ കെ.എസ്.ഇ.ബി വിച്ഛേദിച്ചിരുന്നു.
പിന്നീട് കെട്ടിടം പൊളിച്ചു പണിഞ്ഞപ്പോള്‍ ഹര്ജിക്കാരന് പുതിയ കണക്ഷന് അപേക്ഷിച്ചെങ്കിലും ബോര്‍ഡ് ഈ ആവശ്യം നിരസിച്ചു. കായംകുളം സ്വദേശി കൊച്ചുമോന് നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കുടിശ്ശിക കാരണം വൈദ്യുതി വിച്ഛേദിച്ച കെട്ടിടം ഹര്ജിക്കാരന് പുതുക്കി പണിതശേഷം ഇതേ പുരയിടത്തിലുള്ള തന്റെ മറ്റൊരു കെട്ടിടത്തില്‍ നിന്ന് അനധികൃതമായി വൈദ്യുതി കണക്ഷന് നല്കി. വൈദ്യുതി മോഷണം തടയാനുള്ള സ്ക്വാഡ് ഇതു പിടികൂടി പിഴയിട്ടു.
തുടര്‍ന്ന് പുതിയ കണക്ഷന് അപേക്ഷ നല്‍കിയെങ്കിലും പഴയ കണ്‍സ്യൂമര്‍ നമ്പരിലുള്ള കുടിശ്ശിക അടയ്ക്കണമെന്ന നിലപാടാണ് ബോര്‍ഡ് സ്വീകരിച്ചത്.
ഇതിനെതിരെ നല്കിയ ഹര്‍ജിയില്‍ ബോര്‍ഡിന്റെ നിലപാടു ശരിയാണെന്നാണ് ഹൈക്കോടതി വ്യക്തമാക്കി. കുടിശ്ശികത്തുകയും പിഴയും ചേര്‍ത്ത് 3.79 ലക്ഷം രൂപ അടയ്ക്കാനാണ് ബോര്‍ഡ് നിര്‍ദ്ദേശിച്ചത്. ഈ തുകയടച്ചശേഷം ഹര്ജിക്കാരന് നിയമാനുസൃതമായി അപേക്ഷ നല്കിയാല് ബോര്‍ഡ് നിയമമനുസരിച്ചുള്ള നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ച് സിംഗിള്‍ബെഞ്ച് ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: