ന്യൂദല്‍ഹി: റിയല്‍ എസ്റ്റേറ്റ് ഭീമന് യൂണിടെക് നിക്ഷേപകരില്‍ നിന്ന് പിരിച്ച 15 കോടി രൂപ മടക്കി നല്കാന് സുപ്രീംകോടതി ഉത്തരവിട്ടു. വീടുകള്‍ പണിതു നല്കാന് വൈകിയതാണ് കാരണം. അഞ്ചുകോടി രണ്ടാഴ്ചക്കകം നല്‍കണം, ബാക്കി കാലാവധിക്കുമുന്പ് ബാങ്കില്‍ നിക്ഷേപിക്കണം.
ജസ്റ്റിസുമാരായ ദീപക് മിശ്ര, യു. യു. ലളിത് എന്നിവരുള്‍പ്പെട്ട ബെഞ്ച് വിധിച്ചു. ഫ്ളാറ്റുകള്‍ വാങ്ങാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് പണം മടക്കി നല്‍കണം. യൂണിടെക്കിന്റെ ഗുഡ്ഗാവിലെ പദ്ധതിയില്‍ അംഗങ്ങളായ 31 പേരാണ് ഹര്‍ജി നല്‍കിയത്. ഇവര്‍ ദേശീയ ഉപഭോക്തൃ പരിഹാര കമ്മീഷനില്‍ നല്കിയ ഹര്‍ജിയില്‍ കമ്പനിക്ക് എതിരെ വിധി വന്നിരുന്നു.
ഇത് ചോദ്യം ചെയ്തു നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. കൈയില്‍ പണമില്ലെന്നും ഉണ്ടായിരുന്നെങ്കില്‍ ഫ്ളാറ്റുകള്‍ പണിതു നല്കുമായിരുന്നുവെന്നുമുള്ള കമ്പനി വാദം കോടതി തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: