ചണ്ഡീഗഡ്: പ്രമുഖ പഞ്ചാബി നോവലിസ്റ്റും എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ ഗുര്‍ദിയല്‍ സിങ്(83) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഈ മാസം 13ന് ഭട്ടിണ്ട ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില ഇന്നലെ രാവിലെ അതീവ ഗുരുതരമാകുകയും അന്ത്യശ്വാസം വലിക്കുകയുമായിരുന്നു.
ഭാര്യയും മകനും മകളുമുണ്ട്.
1933 ജനുവരി 10ന് ഭട്ടിണ്ടയില്‍ ജനിച്ച അദ്ദേഹം 57ലാണ് എഴുത്തു തുടങ്ങിയത്. ഭഗന്വാലെയാണ് ആദ്യ ചെറുകഥ. 64ല്‍ ആദ്യ നോവല്‍ മര്ഹീ ദാ ദേവ. ഇത് 89ല്‍ സിനിമയാക്കി. 98ല്‍ പത്മശ്രീയും 99ല്‍ ജ്ഞാനപീഠവും നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
കുടുംബം പുലര്‍ത്താന്‍ 12ാം വയസില്‍ മരപ്പണിക്കാരനായി.
പിന്നീട് ചിത്ര രചന തുടങ്ങി. സാമ്പത്തിക കഷ്ടപ്പാടുകള്ക്കി ടയിലും പഠനം മുടക്കിയില്ല. ജോലി ചെയ്തു കുടുംബം പുലത്തിയതിന് ഒപ്പം നന്നായി പഠിക്കുകയും ചെയ്തു. 62ല്‍ 60 രൂപ ശമ്പള ത്തില്‍ അധ്യാപകനായി. പതിനാലാം വയ സില് ബല്വന്തര് കൗറിനെ വിവാഹം കഴി ച്ചു. ഈ ജോലിക്കിടയിലും പഠനം തുടര്‍ന്നു. 67ല്‍ എംഎ പാസായി.
അന്ഹോ, അധ് ചനാനി രാത്ത്, പര്‍സ തുടങ്ങിയവ യാണ് പ്രധാന നോവലുകള്‍. ചെറുകഥക ളും കുട്ടി കള്‍ക്കുള്ള കഥകളും നോവലുകളും നാടക ങ്ങളും രചിച്ച അദ്ദേഹത്തിന്റെ രണ്ടു ഭാഗങ്ങ ളുള്ള ആത്മകഥയാണ് നീയാന്‍ മാത്യാന്, ദോജി ദേഹി എന്നിവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: