തിരുവനന്തപുരം: ഒ.എന്‍.വി. കുറുപ്പിന്റെ മരണത്തിനുശേഷം വയലാര്‍ രാമവര്‍മ സ്മാരക ട്രസ്റ്റില്‍, അസ്വാരസ്യം പുകയുന്നു.ട്രസ്റ്റ് കൊണ്ടുനടക്കുന്ന സെക്രട്ടറി സി.വി. ത്രിവിക്രമന്‍, ഒഎന്‍വിയുടെ സ്ഥാനത്ത്, പെരുമ്പടവം ശ്രീധരനെ വൈസ്ചെയര്മാനാക്കിയതാണ്, അസ്വാരസ്യത്തിനു കാരണം. ട്രസ്റ്റില്‍ അംഗമായ മലയാളം സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ കെ. ജയകുമാറിനെ ഒഴിവാക്കിയാണ് പെരുമ്പടവത്തെ പരിഗണിച്ചത് എന്നതാണ്, തര്‍ക്കവിഷയം.
ട്രസ്റ്റ്, വയലാറിന്റെ തറവാടായ രാഘവപ്പറമ്പില്‍, പണിയുന്ന വയലാര്‍ മ്യൂസിയത്തിന്റെ ആദ്യഘട്ടം പണി കഴിഞ്ഞിട്ടുണ്ട്;
ഇതിന്റെ കണക്കുകള്‍ ട്രസ്റ്റ് യോഗത്തില്‍ ഹാജരാക്കണമെന്ന് ജയകുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വന്തം നിലയ്ക്ക്, ഒഎന്‍വി ഫൗണ്ടേഷന്റെ അധ്യക്ഷനാണ്, ജയകുമാര്‍. വയലാറിന്റെ ചാരുകസേരയും ‘സന്യാസിനീ നിന് പുണ്യാശ്രമത്തില്‍’ എന്ന ഗാനത്തിന്റെ കൈയെഴുത്തുപ്രതിയുമൊക്കെ മ്യൂസിയത്തിലുണ്ട്.
ട്രസ്റ്റില്‍ ഉടലെടുത്ത തര്‍ക്കത്തില്‍ മടുത്ത ട്രസ്റ്റ് ചെയര്മാന് എം.കെ. സാനു, ഈവര്‍ഷം കഴിയുന്നതോടെ, ആ സ്ഥാനം ഒഴിഞ്ഞേക്കും.
ഒഎന്‍വി ഫൗണ്ടേഷന് സജീവമല്ല.
വയലാര്‍ രാമവര്‍മ സ്മാരക ട്രസ്റ്റ്, 1977 ലാണ് പ്രവര്‍ത്തനം തുടങ്ങി, വയലാര്‍ അവാര്‍ഡ്, മികച്ച രചനകള്‍ക്ക് നല്കാന് ആരംഭിച്ചത്. ലളിതാംബിക അന്തര്‍ജനം (‘അഗ്നിസാക്ഷി) മുതല്‍ കെ.ആര്. മീര (‘ആരാച്ചാര്‍) വരെയുള്ളവര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. അവാര്‍ഡ് നിര്‍ണയത്തില്‍, ത്രിവിക്രമന്റെ ഇടപെടല്‍ രഹസ്യമല്ല.
1992 ല്‍ സാനുവും (‘ചങ്ങമ്പുഴ: നക്ഷത്രങ്ങളുടെ സ്നേഹഭാജനം’), 1996 ല്‍ പെരുമ്പടവവും (‘ഒരു സങ്കീര്‍ത്തനം പോലെ’) വയലാര്‍ അവാര്‍ഡ് നേടി. ,2002 ല്‍ അയ്യപ്പപണിക്കര്‍ അവാര്‍ഡ്, നിഷേധിച്ചു. ഒക്ടോബര്‍ 27 ന്, വയലാറിന്റെ ചരമദിനത്തിലാണ്, അവാര്‍ഡ് നല്‍കിവരുന്നത്.
എന്‍. രാമചന്ദ്രന്, ഗൗരീദാസന്‍ നായര്‍, വയലാര്‍ ശരത്ചന്ദ്രവര്‍മ എന്നിവരും ട്രസ്റ്റില്‍ അംഗങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: