പമ്പ: ശബരിമലയിലെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം പമ്പയിലെത്തി. ശബരിമലയില്‍ യോഗം ചേരാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും കനത്ത മഴയെ തുടര്‍ന്ന് പമ്പയില്‍ തന്നെ യോഗം നടത്താനാണ് തീരുമാനം.
മന്ത്രിമാരായ എ.കെ ശശീന്ദ്രന്, മാത്യൂ ടി തോമസ്, കെ.ടി ജലീല്‍, കെ.കെ ശൈലജ ടീച്ചര്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം എത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി ശബരിമലയിലെത്തി സന്നിധാനത്തു പുതിയതായി സ്ഥാപിച്ച അപ്പം നിര്‍മാണ യൂണിറ്റ്, നിര്‍മാണം പുരോഗമിക്കുന്ന അന്നദാന മണ്ഡപം തുടങ്ങിയവ സന്ദര്‍ശിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.
ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതി നേരിട്ടു വിലയിരുത്താനും മുഖ്യമന്ത്രി തീരുമാനിച്ചിരുന്നു.
മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തോട് അനുബന്ധിച്ചു നടപ്പാക്കേണ്ട ക്രമീകരണങ്ങള്‍ അവലോകനം ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉച്ചയ്ക്ക് ശേഷം പ്രത്യേക യോഗവും ചേരും.
ശബരിമലയുടെ സമഗ്ര വികസനത്തിനായുള്ള വിവിധ പദ്ധതികള്‍, സുരക്ഷാ ക്രമീകരണങ്ങള്‍, ദേവസ്വം ബോര്‍ഡ് ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങള്‍ എന്നിവ അവലോകന യോഗം പരിശോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: