തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പി.കെ. ഗുരുദാസനാണ് പ്രമേയത്തിന് അനുമതി തേടിയത്. രാജ്യത്തിന്റെ സുരക്ഷയും മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും അപകടത്തിലാണെന്ന് ഗുരുദാസന് ആരോപിച്ചു.
ഇറ്റാലിയന്‍ ഭടന്മാരുടെ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് തീരദേശമാകെ ഭീതിയിലാണ്. ഇറ്റലിക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ സര്‍ക്കാരിന്റെ മുട്ടു വിറയ്ക്കുന്നത് എന്തു കൊണ്ടാണെന്നും ഗുരുദാസന് ചോദിച്ചു. വെടിവയ്പില്‍ മരിച്ച കന്യാകുമാരി സ്വദേശി അജീഷ് പിങ്കുവിന്റെ വീട്ടിലേക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണിയും പോകാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: