കോഴിക്കോട്: മദ്യവര്‍ജ്ജനമാണ് നയമെന്ന് പ്രഖ്യാപിച്ച സര്‍ക്കാറിന്റെ കാപട്യം പുറത്ത്. ഓണ്‍ലൈന്‍ മദ്യ വ്യാപാരം ദൂരവ്യാപകപ്രത്യാഘാതം സൃഷ്ടിക്കും. മദ്യവ്യാപാരം വര്‍ധിപ്പിക്കാനുള്ള നീക്കത്തിന് ഓണക്കാലം തന്നെ തെരഞ്ഞെടുത്തുവെന്നതും ശ്രദ്ധേയമാണ്. ഓണക്കോടിയോ, ഓണക്കിറ്റുകളോ ഓണപ്പൂക്കളോ അല്ല ഓണത്തിന് മദ്യമാണ് പ്രധാനം എന്ന ധാരണയിലേക്കാണ് കണ്‍സ്യൂമര്‍ ഫെഡ് മലയാളിയെ നയിക്കുന്നത്.
എക്സൈസ് ചട്ടങ്ങളുടെ ലംഘനമാണിത്. 21 വയസുവരെയുള്ളവര്‍ക്ക് മദ്യം വില്‍ക്കരുതെന്നാണ് നിലവിലുള്ള നിയമം. എന്നാല്‍ ഓണ്‍ലൈന്‍ വഴി മദ്യം ബുക്കുചെയ്യുന്നവര്‍ക്ക് എങ്ങിനെ പ്രായപരിധി നിശ്ചയിക്കും. ഓണ്‍ലൈന്‍ വഴി ബുക്ക്ചെയ്തവര്ക്കോ സഹായികള്‍ക്കോ കൗണ്ടറില്‍ നിന്ന് മദ്യംലഭിക്കും. പുതിയ തലമുറയെ മദ്യവിപത്തില്‍ നിന്നും രക്ഷിക്കാനുള്ള നിയന്ത്രണങ്ങള്‍ നിഷ്ഫലമാക്കുകയാണ് പുതിയ നീക്കം.
പൊതുനയത്തിന്റെ ഭാഗമാണ് പുതിയ നീക്കമെന്നാണ് ചെയര്മാന് പറഞ്ഞത്. സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചത് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനിലൂടെ പുറത്തു വിട്ടതെന്ന് ചുരുക്കം. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ മാത്രമുള്ള മദ്യസൂപ്പര് മാര്‍ക്കറ്റുകളുടെ എണ്ണം കൂട്ടാനും കണ്‍സ്യൂമര്‍ ഫെഡ് ഒരുങ്ങുകയാണ്. സര്‍ക്കാറിന്റെ അനുവാദം ലഭിച്ചാല്‍ കോഴിക്കോട്ട് പുതിയസൂപ്പര്മാര്ക്കറ്റ് തുടങ്ങുമെന്നാണ് ചെയര്മാന് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: