ഇസ്ലാമബാദ്: പാക്കിസ്ഥാന് കരസേനാ മേധാവി ആരെന്നത് ഭാരതത്തെ സംബന്ധിച്ചും പ്രധാനമാണ്. അവരുടെ മികവും മനോനിലയും ഭാരത പാക് ബന്ധത്തെ തെല്ലൊന്നുമല്ല ബാധിക്കുന്നത്. നിലവിലുള്ള മേധാവി ജനറല്‍ റഹീല്‍ ഷെരീഫിന്റെ കാലാവധി നവംബറില്‍ അവസാനിക്കും.
അഞ്ചര ലക്ഷം പട്ടാളക്കാരുടെ മേധാവിയെ നിശ്ചിക്കുന്നത് ഇക്കുറി അത്ര എളുപ്പമല്ല. നാലു പേരാണ് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മുന്പില്. ലഫ്. ജനറല്‍ സുബൈര്‍ ഹയാത്, ലഫ്. ജനറല്‍ ഇഷ്ഫാഖ് നദീം അഹമ്മദ്, ലഫ്. ജനറല്‍ ജാവേദ് ഇക്ബാല്‍ രാംദേ, ലഫ്. ജനറല്‍ ഖമര്‍ ജാവേദ് ബജ്വ. ഇവരില്‍ ഹയാതാണ് ഏറ്റവും സീനിയര്‍. ചീഫ് ഓഫ് ജനറല്‍ സ്റ്റാഫാണ്. മുള്‍ട്ടാന്‍ കോര്‍ കമാന്‍ഡറാണ് നദീം. ഭവല്‍പ്പൂര്‍ കോര്‍ കമാന്‍ഡറാണ് രാംദേ. പരിശീലന വിഭാഗം മേധാവിയാണ് ബജ്വ.
സീനിയോറിട്ടി മറികടക്കരുതെന്ന ഉപദേശമാണ് ഷെരീഫിനോട് അടുപ്പമുള്ളവര്‍ നല്‍കിയത്. മാത്രമല്ല കൂറും വിലയിരുത്തണമെന്നാണ് അവര്‍ പറഞ്ഞത്. പര്‍വേസ് മുഷാറഫ് ഷെരീഫിനെ പുറത്താക്കി അധികാരം പിടിച്ചതാണ് പലരും ഇതിന് ഉദാഹരമായി ചൂണ്ടിക്കാട്ടിയത്. പാക് ചരിത്രത്തില്‍ പട്ടാള അട്ടിമറികള്‍ അപൂര്‍വ്വമല്ല. തികച്ചും ദുര്‍ബലമായ ജനാധിപത്യമുള്ള അവിടെ പട്ടാളത്തിന്റെ അധികാരവും സ്വാധീനവും വിപുലവുമാണ്. പലപ്പോഴും പട്ടാള മേധാവികള്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കാറുമില്ല. നിലവിലുള്ള മേധാവിയുടെ വാക്കുകള്‍ക്ക് വില കല്പ്പിക്കേണ്ടതുമുണ്ട്.
2013ല്‍ ഇപ്പോഴത്തെ മേധാവി റഹീല്‍ ഷെരീഫിനെ നിയമിച്ചത് അന്നത്തെ മേധാവി അഷ്ഫാഖ് പര്‍വേസ് കല്യാണിയുടെ നിര്‍ദ്ദേശപ്രകാരമാണ് നിയമിച്ചതും.പുതിയ മേധാവിയെ നിശ്ചയിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.
ഇതിനിടെ റഹീല്‍ ഷെരീഫ് താന്‍ കൃത്യസമയത്ത് വിരമിക്കുമെന്ന് പ്രഖ്യാപിച്ചതും വലിയ പൊല്ലാപ്പാണ് ഉണ്ടാക്കിയത്. ഇത് രാഷ്ട്രീയ ചരടുവലി നേരത്തെ തുടങ്ങാന്‍ ഇടയാക്കി, റഹീലിന് രണ്ടാമൂഴത്തിന് താല്‍പ്പര്യമുണ്ടെന്ന സൂചനയും ഇത് നല്കി.
നിലവില്‍ പരിഗണനയിലുള്ള നാലു പേരും പദവിക്ക് യോഗ്യരുമാണ്. അതിനാല്‍ താനുമായി അടുത്ത ബന്ധമുള്ളയാളെയാകും ഷെരീഫ് പരിഗണിക്കുക. രാഷ്ട്രീയ പരിഗണനയും ഈ ഘട്ടത്തിലുണ്ടാകാം. ഭാരതവുമായുള്ള നയം സംബന്ധിച്ച നിലപാടും നിമയനത്തില്‍ നിര്‍ണ്ണായകമാകും. അമിത എതിര്‍പ്പ് വേണ്ടെന്ന നിലപാടുള്ളവരെ നിയമിക്കാന്‍ സാധ്യത കുറവാണെന്നര്‍ത്ഥം. ഹയാത് തന്ത്രപരമായ നീക്കങ്ങളുടെ ഡിവിഷന് മേധാവിയായിരുന്നു. പക്ഷെ സംഘര്‍ഷ മേഖലകളിലുള്ള പരിചയം കുറവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: