മൂവാറ്റുപുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിക്കേണ്ട 5000 കോടി രൂപ നഷ്ടപ്പെട്ടതിനെക്കുറിച്ച് ത്വരിതാന്വേഷണത്തിന് ഉത്തരവ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മുന്‍ മുഖ്യമന്ത്രി, മുന്‍ മന്ത്രിമാര്‍ എന്നിവരെ എതിര്‍കക്ഷികളാക്കി ഹര്‍ജി ഫയല്‍ ചെയ്തിരുന്നതെങ്കിലും മൂവാറ്റുപുഴ മുനിസിപ്പാലിറ്റി, പായിപ്ര പഞ്ചായത്ത് എന്നീ രണ്ടുതദ്ദേശ സ്ഥാപനങ്ങളെക്കുറിച്ചാണ് ത്വരിതാന്വേഷണത്തിനാണ് വിജിലന്‍സ് ജഡ്ജി പി.മാധവന് ഉത്തരവിട്ടത്.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എറണാകുളം, ജില്ല പരിസ്ഥിതി മലിനീകരണ നിയന്ത്രണബോര്‍ഡ് ഓഫീസര്‍, പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് സെക്രട്ടറി, ആരോഗ്യ വിഭാഗം ഇന്‍സ്പെക്ടര്‍, മൂവാറ്റുപുഴ നഗരസഭ ചെയര്‍പേഴ്സണ്‍, സെക്രട്ടറി, ആരോഗ്യ വിഭാഗം ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തി സെപ്തംബര്‍ 30ന് മുമ്പ് റിപ്പോര്‍ട്ട് നല്കാന് എറണാകുളം വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ഡിവൈഎസ്പിയ്ക്ക് ഉത്തരവ് നല്കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അറവുശാല സ്ഥാപിക്കാത്തതിനാലാണ് ഭീമമായ നഷ്ടത്തിന് കാരണമെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുത്. അംഗീകൃത അറവുശാലയില്‍ പോത്ത്, ആട് തുടങ്ങിയ മൃഗങ്ങളെ കൊണ്ടുവന്ന് നികുതി അടച്ച് മൃഗഡോക്ടര്‍ പരിശോധിച്ച് വൃത്തിയുള്ള അന്തരീക്ഷത്തില്‍ ഇറച്ചിയാക്കണമെന്ന നിയമം പാലിക്കാത്തതാണ് കേസിനാധാരം.
വിതരണം ചെയ്യുന്ന ഇറച്ചി അനേകം മാറാരോഗങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്ന് ദയ എന്ന സംഘടന നല്കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. നിലവിലെ അറവ്ശാല പൂട്ടിയതാണ് അനധികൃത അറവ്ശാലയ്ക്ക് വഴിയൊരുക്കിയത്. പായിപ്ര പഞ്ചായത്തില്‍ 50-ലധികം അനധികൃത അറവ്മാംസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പരാതിയില്‍ പറയുന്നു.
മൂവാറ്റുപുഴ മുനിസിപ്പാലിറ്റിക്ക് 3.60 കോടിയും പായിപ്ര ഗ്രാമപഞ്ചായത്തിന് 1,32,50,000 കോടിയും നഷ്ടം വന്നതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ദയയ്ക്കുവേണ്ടി സെക്രട്ടറി പി.ബി.രമേശ്കുമാറാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: