മട്ടാഞ്ചേരി: സ്കൂള്‍ വിദ്യാര്‍ത്ഥി ബീനോയ് അലക്സിന് ആദ്യ മത്സരത്തില്‍ തന്നെ ഗോള്‍ഫ് ദേശീയ പട്ടം. കൊച്ചിയിലെ സാധാരണ കുടുംബാംഗമായ ബീനോയിയാണ് ജൂനിയര്‍ ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ച് ദേശീയ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയത്. നെടുമ്പാശ്ശേരിയിലെ ഗോള്‍ഫ് ക്ലബ്ബില്‍ ഇന്ത്യന്‍ ഗോള്‍ഫ് യൂണിയന് നടത്തിയ ദക്ഷിണമേഖല ജൂനിയര്‍ ഗോള്‍ഫ് വിജയിയായത്. കൊച്ചി നാവികസേനയുടെ കഠാരി ഭാഗ് ക്വാര്‍ട്ടേഴ്സിലെ മരപ്പണിക്കാരനായ കുരിശിങ്കല്‍ ബെന്നി ചാക്കോ ബീന ദമ്പതികളുടെ മകനാണ് ബിനോയ്. ഐലന്റ് സര്‍ക്കാര്‍ സ്കൂള്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. വീടിന് സമീപത്തുള്ള മൈതാനിയില്‍ ഉദ്യോഗസ്ഥനായ സാബു തോമസിന്റെ സഹായിയായി തുടങ്ങിയ ഗോള്‍ഫ് കമ്പം വിനോദമാക്കിയെങ്കിലും യാദൃശ്ചികമായാണ് മത്സരവേദിയിലെത്തിയത്. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഗുരുസ്ഥാനത്ത് നിന്ന് സാബു തോമസ് പ്രേരിപ്പിച്ചു. മൂന്നു ദിവസത്തെ മത്സരത്തില്‍ ആദ്യദിനം മൂന്നാമനായി. 178 പോയിന്റ് നേടിയാണ് ബിനോയ് ദേശീയ ചാമ്പ്യന്‍പട്ടം നേടിയത്. ഫുട്ബോള്‍ കമ്പക്കാരനായ ബിനോയ് പഠിത്തത്തില്‍ മുന്‍പന്തിയിലാണെന്ന് അദ്ധ്യപകന് ബാബുരാജ് പറഞ്ഞു. ബാംഗ്ലൂരില്‍ നടക്കുന്ന ഗോള്ഫിന് ട്രോഫിയാണ് അടുത്ത ലക്ഷ്യം. ഒപ്പം ഇന്ത്യന്‍ പ്രതിനിധിയായി അന്താരാഷ്ട്ര മത്സരങ്ങളിലും പങ്കെടുക്കണമെന്ന് ബീനോയ് പറഞ്ഞു. സഹോദരി ബെന്‍സി ബി.എഡ് വിദ്യാര്‍ത്ഥിയാണ്. ചാമ്പ്യന്‍ഷിപ്പില്‍ റൗണിന് കുമാര്‍ (കര്‍ണ്ണാടക) രണ്ടും ബാസില്‍ ജോര്‍ജ് (കൊച്ചി) മൂന്നാം സ്ഥാനവും നേടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: