കൊച്ചി: സ്കൂള്‍ ബസ് ഡ്രൈവറുടെ നട്ടെല്ല് തകര്‍ത്ത പോലീസ് മര്‍ദ്ദനത്തെക്കുറിച്ച് അനേ്വഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി കൊച്ചി സിറ്റി പോലീസ് കമ്മീഷണറെ ചുമതലപ്പെടുത്തി. സെപ്റ്റംബര്‍ 19ന് രാവിലെ 11ന് കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കണിക്കുമ്പോള് വിശദമായ അനേ്വഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. കൊച്ചി നേവല്‍ ബേസ് സ്കൂളില്‍ ഡ്രൈവറായിരുന്നു കെ.എസ്. സുരേഷ്. വ്യാജ ആരോപണത്തിന്റെ പേരിലാണ് സുരേഷിനെ ഐലന്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഹാര്‍ബര്‍ എസ്ഐ ജോസഫ് സാജന്, അഡീഷണല്‍ എസ്ഐ പ്രകാശന്, സി.പി.ഒ. രാജീവന് എന്നിവര്‍ ചേര്‍ന്ന് സുരേഷിനെ മര്‍ദ്ദിക്കുകയും നട്ടെല്ലിന് ക്ഷതം ഏല്‍പ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. നട്ടെല്ല് തകര്‍ന്നതിനെ തുടര്‍ന്ന് ഡ്രൈവര്‍ ജോലി ചെയ്യാനാവാത്ത അവസ്ഥയിലാണ് സുരേഷ്. സുരേഷിന്റെ ജീവിതം തകര്‍ത്ത പോലീസുകാരെ സേനയില്‍ നിന്നും പിരിച്ചുവിടണമെന്നാണ് ആവശ്യം. സുരേഷിന്റെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സുരേഷിന് നല്‍കേണ്ട നഷ്ടപരിഹാരത്തെ കുറിച്ച് സര്‍ക്കാരിനു വേണ്ടി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സെപ്റ്റംബര്‍ 19ന് വിശദീകരണം സമര്‍പ്പിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. എതിര്‍കക്ഷികളായ പോലീസുകാരും അന്നേ ദിവസം ഹാജരായി വിശദീകരണം നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനായ അഭിലാഷ് തോപ്പിലും സുരേഷിന്റെ ഭാര്യ മിനിയും ചേര്‍ന്ന് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: