ആലപ്പുഴ: വിവാദ മതപ്രഭാഷകന് സക്കിര്‍ നായിക്കിനെ അനുകൂലിച്ച്, മുസ്ളീം മതവികാരം ഇളക്കിവിടുന്ന ഫ്ളക്സ് ബോര്‍ഡുകള്‍. വഹ്ദത്തെ ഇസ്ലാമി ഹിന്ദ് എന്ന സംഘടനയുടെ പേരിലാണ് വിവിധപ്രദേശങ്ങളില്‍ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.
മൂന്ന് വര്‍ഷത്തിനിടെ 60 കോടി രൂപ വിദേശത്തുനിന്നും സക്കിര്‍ നായിക്കിന്റെ സ്വകാര്യ ബാങ്ക് അക്കൗണ്ടില്‍ എത്തിയതായി കണ്ടെത്തിയിരിക്കെയാണ്, അന്വേഷണത്തെ എതിര്‍ത്തും തീവ്രവാദത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ ഇസ്ലാമിനെതിരാണെന്ന് പ്രചരിപ്പിച്ചുമുള്ള ഫ്ളക്സുകള്‍ പ്രത്യക്ഷപ്പെട്ടത്.
നായിക്കില്‍ ഭീകരത പരതുന്നവര്‍ ലക്ഷ്യം വെക്കുന്നത് ഇസ്ലാമിനെയാണെന്നും ഭീകരത എന്ന കള്ളപ്രചരണത്തിലൂടെ ഇസ്ലാമിനെ നേരിടാനുള്ള ശ്രമത്തെ എതിര്‍ക്കുക, ഗുജറാത്തിലും മുംബൈയിലും ആയിരങ്ങളെ കശാപ്പു ചെയ്തു തുടങ്ങിയ വര്‍ഗീയ വിഷം പരത്തുന്ന വാചകങ്ങളാണ് ഫ്ളക്സില്‍ ഉള്ളത്.
ഐഎസ് റിക്രൂട്ടിങ്ങില്‍ അംഗമായ മെറിന്റെ തിരോധാനം സംബന്ധിച്ച അന്വേഷണത്തിനിടെ മുംബൈയില്‍ അറസ്റ്റിലായ ആര്‍ഷി ഖുറേഷി, റിസ്വാന് ഖാന് എന്നിവര്‍ക്ക് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനുമായി ബന്ധമുണ്ടെന്നും മൂന്ന് വര്‍ഷത്തിനിടെ 60 കോടി രൂപ നായിക്കിന്റെ പേരില്‍ വിദേശത്തുനിന്നും എത്തിയെന്നും കണ്ടെത്തിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: