മുംബൈ: കൊലയാളി ഡോക്ടര്‍ സന്തോഷ് പോള്‍ വ്യാജനെന്ന് സൂചന. ഇലക്ട്രോ ഹോമിയോപ്പതി പ്രാക്ടീഷണറായ ഇയാള്‍ ബിഎഎംഎസ് ബിരുദധാരിയാണെന്നാണ് പറഞ്ഞിരുന്നത്. പോലീസിലെ അഴിമതിവിരുദ്ധബ്യൂറോയുമായി സഹകരിച്ചാണ് തന്റെ പ്രവര്‍ത്തനമെന്നും ഇയാള്‍ പ്രചരിപ്പിരുന്നു. എന്നാല്‍, ക്ലിനിക്കിലെ സാധാരണ ജീവനക്കാരനാണ് ഇയാളെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
മഹാരാഷ്ട്ര മാനിലെ ഡോ. വിദ്യാധര്‍ ഗോടാവഡേക്കറുടെ ക്ലിനിക്കിലെ ജീവനക്കാരനായ ഇയാളെ സ്വഭാവ ദൂഷ്യംകാരണം പറഞ്ഞു വിട്ടിരുന്നു. ഇയാള്‍ ക്ലിനിക്കിലെ ആംബുലന്‍സുമായാണ് കടന്നത്. ഡോ. വിദ്യാധര്‍ ഗോടാവഡേക്കര് പോളിനെതിരെ പരാതി നല്‍കിയിരുന്നു. എട്ടുവര്‍ഷം ക്ലിനിക്കില്‍ ജോലിചെയ്തെങ്കിലും പോളിന് മെഡിക്കല്‍ ബിരുദമില്ലെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്ന് ഗോടാവഡേകര് അറിയിച്ചിട്ടുണ്ട്.
പോള്‍ സാമൂഹ്യപ്രവര്‍ത്തകനെന്ന നിലയിലാണ് ജീവിച്ചിരുന്നത്. ഇത് ഒരു പരിധിവരെ ജനങ്ങള്‍ക്കിടയില്‍ പോളിനെ കുറിച്ചുള്ള സംശയങ്ങള്‍ ഇല്ലാതാക്കി. 2003 മുതല്‍ പോള്‍ എസിബിക്ക് നല്കിയ പരാതികളും ഇത് ശരിവെയ്ക്കുന്നുണ്ട്.
അങ്കണവാടിയിലെ അധ്യാപിക മംഗള ജെതെയെ കാണാതായതു സംബന്ധിട്ട അന്വേഷണത്തിലാണ് പോള്‍ പിടിയിലായത്. ജനവരി 15ന് പുണെയിലെ മകളെ കാണാനായിപുറപ്പെട്ട മംഗള ജെതെ അവിടെ എത്താത്തതിനെത്തുടര്‍ന്നാണ് അന്വേഷണമാണ് ഇയാളിലേക്ക് എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: