കൊച്ചി: പലിശയല്ല, പണയ സ്വര്‍ണമാണ് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ലക്ഷ്യം. തിരിച്ചടവ് മുടങ്ങുന്ന പണയസ്വര്‍ണം മറിച്ചുവിറ്റാണ് പല സ്ഥാപനങ്ങളും കൊള്ളലാഭം ഉണ്ടാക്കുന്നത്. വായ്പാ തുക തിരിച്ചടക്കാതെ പണയ കാലാവധി അവസാനിക്കുമ്പോള്‍ പണയവസ്തു പരസ്യലേലം ചെയ്യണമെന്നാണ് ചട്ടം. എന്നാല്‍ സ്വകാര്യ പണമിടപാടുസ്ഥാപനങ്ങള്‍ ഇതിന് തയ്യാറല്ല. ലേലതീയതി ഉടമസ്ഥനെ അറിയിക്കാറുമില്ല. പണയപ്പെടുത്തിയ സ്വര്‍ണം തിരികെ എടുക്കാന്‍ സ്ഥാപനങ്ങളില്‍ എത്തുമ്പോഴാണ് ഉപഭോക്താക്കള്‍ സ്വര്‍ണം ലേലത്തില്‍ വിറ്റതായി അറിയുന്നത്.
കഴിഞ്ഞ ദിവസം മുത്തൂറ്റ് സ്ഥാപനങ്ങളില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയപ്പോഴാണ് പണയ സ്വര്‍ണത്തില്‍ നടക്കുന്ന ക്രമക്കേട് തെളിഞ്ഞത്. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശങ്ങളെല്ലാം ലംഘിച്ചാണ് സ്വര്‍ണലേലം. സ്വര്‍ണവിലയുടെ 70 മുതല്‍ 80 ശതമാനംവരെ തുകയാണ് വായ്പയായി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. വായ്പ തിരിച്ചടക്കുന്നതിന് കുറഞ്ഞ കാലാവധി മാത്രമാണുള്ളത്.
സ്വര്‍ണം പണയപ്പെടുത്തി പണം വാങ്ങുന്നവരില്‍ 90 ശതമാനം ആളുകളും പലിശയടച്ച് സ്വര്‍ണം തിരികെയെടുക്കാന്‍ തയ്യാറാകില്ല. സ്വകാര്യ പണമിടപാടു സ്ഥാപനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സ്വര്‍ണവായ്പാ നിരക്ക്, പലിശ, തിരിച്ചടവ് മുടങ്ങുന്ന സ്വര്‍ണത്തില്‍ ലേലം തുടങ്ങിയവ റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. ലേലം ചെയ്യുന്നതിനു മുന്‍പ് വായ്പയെടുത്ത ആള്‍ക്ക് മുന്നറിയിപ്പ് നല്‍കണം. ലേലസമയം, ദിവസം, സ്ഥലം എന്നിവ അറിയിക്കണം.
കൂടാതെ ലേലവിവരം രണ്ട് പത്രങ്ങളില്‍ പരസ്യം ചെയ്യണം. എന്നാല്‍ ഇവയൊന്നും മിക്ക പണമിടപാടുസ്ഥാപനങ്ങളും പാലിക്കാറില്ല.
മാത്രമല്ല ഇത്തരത്തില്‍ പണയസ്വര്‍ണം വിറ്റ് ലഭിക്കുന്ന നികുതിയും പലരും അടക്കുന്നില്ല. കോടികളുടെ നികുതിവെട്ടിപ്പാണ് ഇതിലൂടെ നടക്കുന്നത്. ഒേരസമയം ഉപഭോക്താക്കളെയും സര്‍ക്കാരിനെയും ഇക്കൂട്ടര്‍ കബളിപ്പിക്കുകയാണ്. സ്വര്‍ണവില വര്‍ധിച്ചതോടെ സംസ്ഥാനത്ത് കൂണുപോലെയാണ് സ്വകാര്യ പണമിടപാടുസ്ഥാപനങ്ങള്‍ പൊന്തിയത്. ഒറ്റ സ്ഥാപനമായി തുടങ്ങിയ പലരും ഇന്ന് സംസ്ഥാനത്തിനകത്തും പുറത്തുമായി നൂറുകണക്കിന് ബ്രാഞ്ചുകളാണ് പ്രവര്‍ത്തിക്കുന്നത്. സ്വര്‍ണപണയത്തിനായി പരസ്യ ഇനത്തില്‍ വന്‍തുകയാണ് ഓരോ സ്ഥാപനവും മുടക്കുന്നത്. പലിശയെക്കാള്‍ പണയസ്വര്ണത്തോടാണ് ഇവര്‍ക്ക് പ്രിയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: