തിരുവനന്തപുരം: സ്ഥാനം മാറ്റി ഒരുമാസമായിട്ടും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ നിയമനം നല്‍കിയിട്ടില്ല. അന്‍പതിലധികം പേരാണ് ഒരുമാസമായി ഒരു പണിയുമില്ലാതെ ശമ്പളം വാങ്ങുന്നത്. പിന്നില്‍ അഴിമതിക്കേസുകളുടെ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണെന്നാണ് സംശയം.
പിണറായി വിജയന് അധികാരമേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ ആഭ്യന്തരവകുപ്പിലും പോലീസിലും അഴിച്ചുപണി ആരംഭിച്ചു. ഡിജിപി ടി.പി. സെന്‍കുമാറില്‍ തുടങ്ങി താഴേത്തട്ടില്‍ വരെയുള്ള വരെയാണ് പാര്‍ട്ടി ഹിതം നോക്കി സ്ഥലവും സ്ഥാനവും മാറ്റിയത്. പോലീസ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളിലും രാഷ്ട്രീയ ഇടപെടലുകളുണ്ടായി.
നിരവധി കേസുകള്‍ അന്വേഷിച്ചിരുന്ന വിജിലന്‍സ് സിഐ, എസ്ഐ, സിപിഒ റാങ്കുകളിലുള്ള 50 ഓളം ഉദ്യോഗസ്ഥരെയാണ് സ്ഥാനം മാറ്റിയത്. പകരം പോലീസില്‍ നിന്ന് സിപിഎമ്മിന് താ ത്പര്യമുള്ളവരെ ഇവിടങ്ങളില്‍ നിയമിച്ചു. എന്നാല്‍ സ്ഥാനം തെറിച്ചവര്‍ക്ക് പുതിയ ഇരിപ്പിടം നല്‍കിയിട്ടുമില്ല.
വിജിലന്‍സ് ഡിവൈഎസ്പിമാരുടെ സ്ഥാനമാറ്റത്തിലും ഈ അനിശ്ചിതത്വമുണ്ട്. ഡിവൈഎസ്പിമാരുടെ കാര്യത്തില്‍ ഡിജിപിയല്ല സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. എന്നാല്‍ ഇതുവരെ നടന്ന മന്ത്രിസഭാ യോഗങ്ങളിലോ സര്‍ക്കാരിന് കീഴിലുള്ള ആഭ്യന്തരവകുപ്പിലോ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായിട്ടില്ല. 15 ദിവസം കൂടി കിട്ടിയിരുന്നെങ്കില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു നടന്ന പല കേസുകളുടെയും കുറ്റപത്രം കോടതികളിലെത്തിയേനെ. ഇതിനകം പ്രതികള്‍ അഴികള്‍ക്കുള്ളിലും ആകുമായിരുന്നു. എന്നാല്‍ അതിനുള്ള സാവകാശം പിണറായി സര്‍ക്കാര്‍ നല്‍കിയില്ല.
സര്‍ക്കാര്‍ വിജിലന്‍സില്‍ അഴിച്ചുപണി നടത്തിയെങ്കിലും ആരെ എവിടെ ഇരുത്തണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ്. പാര്‍ട്ടിയുടെ ഇടപെടലുകളാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: