കണ്ണൂര്‍: ഇരുചക്രവാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും ഒഴികെയുള്ള മറ്റിതര വാഹനങ്ങള്‍ക്ക് നിര്‍ബന്ധമായും വേഗപ്പൂട്ട് ഘടിപ്പിക്കണമെന്ന ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ് പിന്‍വലിക്കുക, ഓട്ടോ, ടാക്സി തൊഴിലാളികളുടെ തൊഴില്‍ തട്ടിപ്പറിക്കുന്ന ഓണ്‍ലൈന്‍ ടാക്സി സമ്പ്രദായം-റെന്റ് എ കാര്‍-കള്ളടാക്സികള്‍ തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ട് മോട്ടോര്‍ തൊഴിലാളികള്‍ സംയുക്തമായി സംസ്ഥാനതലത്തില്‍ 23 ന് നടത്തുന്ന പ്രക്ഷോഭം വിജയിപ്പിക്കുന്നതിന് ബിഎംഎസ്, സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എസ്ടിയു തുടങ്ങി മോട്ടോര്‍ സംഘടനാ ഭാരവാഹികളുടെ ജില്ലാ കണ്വെന്ഷന് സി.കണ്ണന് സ്മാരക മന്ദിരത്തില്‍ സിഐടിയു ജില്ലാ കമ്മറ്റി ഓഫീസില്‍ ചേര്‍ന്നു. 23 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ കലക്ടറേറ്റിലേക്ക് ഓട്ടോ-ടാക്സി, ലൈറ്റ് മോട്ടോര്‍ ലോറി, സ്വകാര്യ ബസ്സ്, കെഎസ്ആര്‍ടിസി തൊഴിലാളികളുടെ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്താന്‍ യോഗം തീരുമാനിച്ചു.
യോഗത്തില്‍ പി.സൂര്യദാസ് അധ്യക്ഷത വഹിച്ചു. പി.വി.കൃഷ്ണന് ഉദ്ഘാടനം ചെയ്തു. പി.രാമചന്ദ്രന്, കെ.ജയരാജന്, എം.എ.കരീം, കെ.കെ.ശ്രീജിത്ത്, എന്‍.പ്രസാദ്, പി.കെ.സത്യന്, എ.പ്രേമരാജന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: