പാക്കിസ്ഥാനുമായി ഭീകരവാദത്തെപ്പറ്റി മാത്രം ചര്‍ച്ച നടത്താമെന്നും ഭാരതത്തിന്റെ അവിഭാജ്യഘടകമായ കശ്മീരിനെപ്പറ്റി ഉഭയകക്ഷി ചര്‍ച്ചക്ക് തയ്യാറല്ലെന്നും പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരില്‍ പാക്കിസ്ഥാന് നടത്തുന്ന അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തെ നിശിതമായി വിമര്‍ശിക്കുകയുണ്ടായി.
ഈ വിഷയത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനം തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുകയാണ്. അതിര്‍ത്തികടന്നുള്ള ഭീകരപ്രവര്‍ത്തനമാണ് ചര്‍ച്ച ചെയ്യേണ്ടതെന്നാണ് ഭാരതത്തിന്റെ നിലപാട്. സ്വാതന്ത്ര്യദിന പ്രസംഗത്തിലും പ്രധാനമന്ത്രി എടുത്തുപറഞ്ഞത് പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ ്രപവിശ്യയിലെ ഗില്‍ഗിത്-ബാള്‍ട്ടിസ്ഥാനിലെയും പാക്കധീന കശ്മീരിലെയും പ്രശ്നങ്ങളായിരുന്നു.
ഇവിടങ്ങളിലെ ജനങ്ങളുടെനേര്‍ക്ക് നടത്തുന്ന അക്രമങ്ങള്‍ക്ക് പാക്കിസ്ഥാന് ലോകത്തോട് മറുപടി പറയേണ്ടിവരുമെന്നും മോദി മുന്നറിയിപ്പ് നല്കി. ജമ്മു-കശ്മീര്‍ വിഷയം ഭാരതത്തിന്റെ ആഭ്യന്തരവിഷയമാണെന്നും, പാക്കിസ്ഥാന് ഇതില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും പറഞ്ഞ മോദി ഇത് അന്തര്‍ദേശീയ പ്രശ്നമാണെന്ന പാക് വാദം തള്ളി. പാക്കിസ്ഥാന് എന്തുചെയ്യാനും മടിയില്ലാത്ത കൊടും ഭീകരരെ ജമ്മു-കശ്മീരിലേക്ക് കടത്തുന്നതിനെയും മോദി നിശിതമായി വിമര്‍ശിച്ചു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന് ബുര്‍ഹാന്‍ വാനി കശ്മീരില്‍ കൊല്ലപ്പെട്ടപ്പോള്‍ അയാളെ രക്തസാക്ഷിയാക്കി അവതരിപ്പിച്ച് പാക്കിസ്ഥാന് പ്രസ്താവന നടത്തിയതും മോദിയുടെ രൂക്ഷവിമര്‍ശനത്തിനിടയാക്കി. വാനിയെ ആദരിച്ച് പാക്കിസ്ഥാന് ‘കരിദിനം’ പോലും ആചരിച്ചു.
കശ്മീരിന്റെ അടിസ്ഥാനപ്രശ്നം പാക്കിസ്ഥാന്-നിയന്ത്രിത ഭീകരതയാണ്. ഇതാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങളുടെയും കേന്ദ്രബിന്ദു. കശ്മീരില്‍ മനുഷ്യാവകാശലംഘനങ്ങള്‍ നടക്കുകയാണെന്ന പാക് വാദവും പ്രധാനമന്ത്രി തള്ളുകയുണ്ടായി. കശ്മീരിന്റെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണമാെണന്നും ഈ സാഹചര്യത്തില്‍ പാക്കിസ്ഥാനുമായി സുഹൃദ്ബന്ധം സാധ്യമല്ലെന്നും മോദി വ്യക്തമാക്കി.
സാര്‍ക്ക് ആഭ്യന്തരമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ഇസ്ലാമാബാദിലെത്തിയ ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് പാക്കിസ്ഥാന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രസംഗിച്ചതും, മോദിയുടെ സ്വാതന്ത്ര്യദിനപ്രസംഗവും പാക്കിസ്ഥാനെ കുറച്ചൊന്നുമല്ല പ്രകോപിപ്പിച്ചിട്ടുള്ളത്. പാക്കിസ്ഥാനിലേക്ക് പോകുന്നത് നരകത്തിലേക്ക് പോകുന്നതിന് തുല്യമാണെന്ന പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിന്റെ പ്രസ്താവനയും പാക്കിസ്ഥാനെ അന്താരാഷ്ട്രതലത്തില്‍ തുറന്നുകാട്ടുകയുണ്ടായി. ബലൂചിസ്ഥാനില്‍ പാക് മേല്‍ക്കോയ്മയില്‍നിന്നുള്ള മോചനത്തിനുവേണ്ടി പ്രക്ഷോഭം നടക്കുന്നുണ്ട്. പാക്കിസ്ഥാന് അവിടെ വന്‍തോതിലുള്ള അടിച്ചമര്‍ത്തലാണ് നടത്തുന്നത്. എന്നാലിത് മനുഷ്യാവകാശലംഘനമാണെന്ന് അംഗീകരിക്കാന്‍ പാക്കിസ്ഥാന് തയ്യാറല്ല. ബലൂചികള്‍ നടത്തുന്നത് വെറും അക്രമപ്രവര്‍ത്തനമല്ല. അവരുടേത് സ്വാതന്ത്ര്യപോരാട്ടംതന്നെയാണ്.
പാക്കിസ്ഥാന് ജമ്മു-കശ്മീരിലേക്ക് ഹഫീസ് സയ്ദിനെപ്പോലുള്ള ഭീകരരെ അയച്ചത് ഭീകരവാദത്തെ പരസ്യമായി പിന്തുണക്കുന്നതിന് തെൡവാണ്. അധിനിവേശ കശ്മീരിലും പാക്കിസ്ഥാന് ജനാധിപത്യധ്വംസനവും അടിച്ചമര്‍ത്തലും തുടരുകയാണ്. പാക്കധീന കശ്മീരിലെയും ബലൂചിസ്ഥാനിലെയും പ്രശ്നങ്ങള്‍ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമര്‍ശിച്ചതോടെ ഭാരത-പാക് ബന്ധം പുതിയൊരു തലത്തിലേക്ക് എത്തിയിരിക്കുകയാണ്. ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചാണ് പാക്കിസ്ഥാന് ഗില്‍ഗിത്-ബാള്‍ട്ടിസ്ഥാന്‍ എന്നിവയെ തങ്ങളുടെ പ്രവിശ്യകളായി പ്രഖ്യാപിച്ചത്. ഈ മേഖല ഒരുകാലത്ത് ദോഗ്ര രാജവംശത്തിന്റെ ഭരണത്തിലായിരുന്നു.
കശ്മീര്‍ പ്രശ്നത്തില്‍ അന്താരാഷ്ട്ര ഇടപെടലിനായി കഠിനപ്രയത്നം നടത്തുന്ന പാക്കിസ്ഥാനേറ്റ കനത്ത തിരിച്ചടിയാണ് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ നരേന്ദ്ര മോദി നടത്തിയ പരാമര്‍ശങ്ങളെന്ന് വ്യക്തം. ഇതിനുമുന്‍പ് ഭാരതം ഭരിച്ച ഒരു പ്രധാനമന്ത്രിയും ഇങ്ങനെ തുറന്നടിച്ചിട്ടില്ല.
പ്രധാനമന്ത്രിയുടെ വിമര്‍ശനം ഭീകരവാദത്തെ പോറ്റിവളര്‍ത്തുന്ന പാക്കിസ്ഥാന്റെ തനിനിറം കൂടുതല്‍ പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. കശ്മീര്‍ പ്രശ്നം മുന്‍നിര്‍ത്തി ആ രാജ്യം നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ ഇനിയുള്ള കാലം സഹിക്കില്ലെന്ന ഭാരതത്തിന്റെ ശക്തമായ നിലപാടാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ പ്രതിഫലിച്ചത്. ഇപ്പോള്‍ ലോകരാജ്യങ്ങള്‍ക്കും ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: