പേട്ട: രാജ്യാന്തര വിമാനത്താവള വികസനത്തിനായുളള സ്ഥലമെടുപ്പിനെതിരെയുളള പ്രതിഷേധം പ്രദേശവാസികളെ കുടിയൊഴിപ്പിക്കലില്‍ നിന്നും ശംഖുംമുഖത്ത് നിന്നും ആഭ്യന്തര വിമാനത്താവളം മാറ്റുന്നതിനെതിരെയായി മാറുകയാണ്. പ്രദേശത്തെ വിവിധ റസിഡന്‍സ് അസോസിയേഷനുകളുടെ സംയുക്തതയിലുളള ആക്ഷന്‍ കൗണ്‍സിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. 1979 മുതല്‍ വിമാനത്താവള വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ നിശ്ചയിച്ചിട്ടുളള 19 ഏക്കറില്‍ താമസിക്കുന്നത്. ഇവരെ കുടിയൊഴിപ്പിക്കാന്‍ അനുവദിക്കുകയില്ലായെന്ന നിലപാടാണ് ആക്ഷന്‍ കൗണ്‍സില്‍ ഉന്നയിക്കുന്നത്. ആഭ്യന്തര ടെര്‍മ്മിനല്‍, പാരലല്‍ ടാക്സി വേ, റണ്‍വേ സുരക്ഷ ഏരിയ, ഫയര്‍ഫോഴ്സ് എന്നിവയ്ക്ക് വേണ്ടി വയ്യാമൂല, വളളക്കടവ് പ്രദേശങ്ങളില്‍ 120 ഏക്കറാണ് എയര്‍പോര്‍ട്ട് അതോറിട്ടി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇതില്‍ 20 ഏക്കര്‍ ഏറ്റെടുത്ത് നല്‍കാമെന്ന് കഴിഞ്ഞ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെങ്കിലും രാഷ്ട്രീയ അജണ്ടയില്‍ വൈകിപ്പിക്കുകയായിരുന്നു.
ആഭ്യന്തര വിമാനത്താവളവും രാജ്യാന്തര വിമാനത്താവളവും രണ്ടിടത്ത് പ്രവര്‍ത്തിപ്പിക്കുന്നതിലൂടെ വന്‍ സാമ്പത്തിക ബാധ്യതയ്ക്ക് പുറമെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും തടസ്സമുളളതായി അതോറിട്ടി ചൂണ്ടിക്കാട്ടുന്നു. ഇതേ സാഹചര്യത്തില്‍ അതോറിട്ടിയ്ക്ക് വേണ്ടി സ്ഥലമെടുപ്പ് നടത്താനുളള റവന്യൂ അധികൃതരുടെ തീരുമാനം പ്രാദേശിക സമരങ്ങളില്‍ പ്രതിസന്ധിയിലുമായിരിക്കുകയാണ്. വയ്യാമൂലയില്‍ 15 ഏക്കറും മുട്ടത്തറ പ്രിയദര്‍ശിനി നഗറില്‍ 3 ഏക്കറുമാണ് സ്ഥലമെടുപ്പ് സംബന്ധിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്ക്കാന് മുന്നറിയിപ്പ് നല്‍കിയിട്ടുളളത്. എന്നാല്‍ മുന്നറിയിപ്പ് കാരണം സ്ഥലം വില്ക്കാന് കഴിയുന്നില്ലായെന്ന പരാതിയും വയ്യാമൂല നിവാസികള്‍ക്കുണ്ട്. ഇതേ സാഹചര്യത്തില്‍ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രതിഷേധം ചോദ്യചിഹ്നമാവുകയാണ്. 2003ല്‍ രാജ്യാന്തര ടെര്‍മിനല്‍ ചാക്കയിലേക്ക് മാറ്റാനുളള സ്ഥലമെടുപ്പില്‍ ഇത്തരത്തിലുളള ആക്ഷന്‍ കൗണ്‍സിലുകളാണ് പ്രതിഷേധവുമായി മുന്നിട്ട് നിന്നത്. പ്രദേശവാസികളെ തെരുവിലിറക്കി സമരം ചെയ്യിപ്പിച്ചെങ്കിലും സ്ഥലമുടമകള്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ക്ക് തീരുമാനമാകും മുമ്പെ ആക്ഷന്കൗണ്സിലുകള് അപ്രത്യക്ഷമാവുകയായിരുന്നു. ആഭ്യന്തര ടെര്‍മ്മിനല്‍ ശംഖുംമുഖത്ത് നിന്നും മാറ്റില്ലെന്ന അധികൃതരുടെ ഉറപ്പായിരുന്നു പിന്മാറ്റത്തിന് കാരണമായത്. ആദ്യം ആക്ഷന്‍ കൗണ്‍സിലില്‍ ഉള്‍പ്പെട്ട ഇടവകയുടെ കീഴിലുണ്ടായിരുന്ന വികാരിയടക്കമുളളവരാണ് പിന്മാറിയത്. തുടര്‍ന്ന് പ്രദേശത്തെ പ്രമുഖരും സമരത്തെ കയ്യൊഴിയുകയായിരുന്നുവെന്ന് ചാക്കയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ പറയുന്നു. പത്ത് സെന്റില്‍ കൂടുതലുളളവര്‍ ആക്ഷന്‍ കൗണ്‍സിലുമായി യോജിക്കാന്‍ തയ്യാറായില്ല. സമരത്തിനെത്തിയ രണ്ടും മൂന്നും സെന്റുകളില്‍ താമസിക്കുന്നവരുടെയടുത്ത് സ്ഥലം ഏറ്റെടുക്കാനുളള സമ്മത പത്രത്തില്‍ ഒപ്പിടരുതെന്ന് വിലക്കുകയും പകരം വെളളക്കടലാസില്‍ ഒപ്പിട്ടു വാങ്ങുകയും ആക്ഷന്‍ കൗണ്‍സില്‍ ചെയ്തിരുന്നു. സ്ഥലമെടുപ്പ് നടന്നപ്പോള്‍ സര്‍ക്കാര്‍ നല്കിയ തുകയ്ക്ക് പുറമെ കേസ് പറഞ്ഞും കൂടുതല്‍ സ്ഥലമുളളവര്‍ തുക വാങ്ങി. എന്നാല്‍ ആക്ഷന്‍ കൗണ്‍സില്‍ ഇല്ലാതായതോടെ സമ്മതപത്രം നല്കാന് വൈകിയവര്‍ വെട്ടിലാവുകയായിരുന്നു. ഇവര്‍ ഒപ്പിട്ട് കൊടുത്ത വെളള കടലാസില്‍ കേസിന് പോകാന്‍ താത്പര്യമില്ലായെന്ന് എഴുതി ചേര്‍ത്തിരിക്കുന്നത് കൊണ്ട് നഷ്ട പരിഹാര തുക കൂടുതല്‍ വാങ്ങാനുളള കോടതി നടപടികളില്‍ തടസ്സം നേരിടുകയായിരുന്നു. ഇന്നും ഇവരുടെ കേസ് പരിഹാരമാവാതെ ഹൈക്കോടതിയിലാണ്. എന്നാല്‍ വെളള കടലാസില്‍ ഒപ്പിട്ട് വാങ്ങാന്‍ ഇടനിലക്കാര്‍ സമര നേതൃത്വങ്ങള്‍ക്കിടയില്‍ സാമ്പത്തികയിടപാട് നടത്തിയതായും പറയുന്നു. ഇത്തരത്തില്‍ വിമാനത്താവള വികസന സ്ഥലമെടുപ്പിന്റെ പേരില്‍ ആക്ഷന്‍ കൗണ്‍സില്‍ ചാക്ക നിവാസികള്‍ക്കിടയില്‍ പ്രാവര്‍ത്തികമായ രീതികള്‍ പഴങ്കഥയാകുമ്പോള്‍ അന്നത്തെ ഇടവക ഇക്കുറിയും ആക്ഷന്‍ കൗണ്‍സിലില്‍ ഉണ്ടെന്നുളളതാണ് വസ്തുത. ആഭ്യന്തര ടെര്‍മ്മിനല്‍ ശംഖുംമുഖത്ത് നിന്നും മാറ്റാന്‍ പാടില്ലയെന്നതാണ് ഇവരുടെ ലക്ഷ്യം. ഇത് സംബന്ധിച്ച് നിരവധി സമരങ്ങള്‍ ആഭ്യന്തര വിമാനത്താവളം കേന്ദ്രീകരിച്ച് ഇക്കൂട്ടര്‍ നടത്തിയിട്ടുളളതും ശ്രദ്ധേയമാണ്. എന്നാല്‍ മറ്റ് ചിലര്‍ അതോറിട്ടി ആവശ്യപ്പെട്ട മൂന്ന് ഏക്കറില്‍പ്പെടുന്ന ബംഗ്ലാദേശ് ഭാഗത്തെ മുസ്ലിം ഭൂരിപക്ഷം നിലനിര്‍ത്തുകയെന്നതാണ്. ചില രാഷ്ട്രീയ പാര്‍ട്ടികളുടെ ഒത്താശയും പ്രതിഷേധ നേതൃത്വത്തിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: