തൃശൂര്‍: തൃശൂര്‍ അതിരൂപത സഹായ മെത്രാന് മാര്‍ റാഫേല്‍ തട്ടില്‍ പലതവണ തന്നോട് പ്രേമാഭ്യര്‍ഥന നടത്തിയിട്ടുണ്ടെന്ന് സിസ്റ്റര്‍ ഡോ. ജസ്മി.
രാത്രിയില്‍ തന്നെ സ്വപ്നം കണ്ടാണ് അദ്ദേഹം ഉറങ്ങുന്നതെന്ന് ബിഷപ്പ് പറയുമായിരുന്നു. അടുത്തിടെ കണ്ടപ്പോഴും ബിഷപ്പ് പ്രേമ പരവശമായ കണ്ണുകളുമായാണ് പെരുമാറിയതും സംസാരിച്ചതും. ജസ്മി ജന്മഭൂമിയോട് പറഞ്ഞു.
അനവധി പുരോഹിതര്‍ പ്രേമാഭ്യര്‍ഥനയുമായി വന്നിട്ടുണ്ടെന്നും ഒരു കന്യാസ്ത്രി മഠത്തില്‍ നിന്നാല്‍ അവരെ ശാരീരികാവശ്യത്തിനായി ശ്രമിക്കുന്ന, ക്ഷണിക്കുന്ന പുരോഹിതരാണ് ചുറ്റുമുള്ളതെന്നും ജസ്മി വെളിപ്പെടുത്തി. കന്യാസ്ത്രീക്ക് കന്യകാത്വം സൂക്ഷിക്കുക എളുപ്പമല്ല.
ബിഷപ്പ് അപമര്യാദയായി പെരുമാറിയിരുന്നു. സെമിനാരി വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് പഠിപ്പിക്കാന്‍ പോയിരുന്ന സമയത്ത് തന്നെ സ്വകാര്യ മുറിയിലേക്ക് വിളിപ്പിക്കാറുണ്ട്. അശ്ലീല ചുവയോടെ സംസാരിക്കാറുണ്ട്. മാറിടത്തിലും മറ്റും തുറിച്ചു നോക്കാറുണ്ട്. ഇതേക്കുറിച്ച് നേരിട്ട് പ്രതിഷേധം പ്രകടിപ്പിച്ചിട്ടും അദ്ദേഹം ഇത് തുടരുകയായിരുന്നു.
കൈരളി ചാനലിനു നല്കിയ അഭിമുഖത്തില്‍ ഇത് വെളിപ്പെടുത്തിയിരുന്നുവെങ്കിലും അവര്‍ ഈ ഭാഗം വെട്ടിയാണ് സംപ്രേഷണം ചെയ്തത്. ഗോപസ്ത്രീകളായ ചില കന്യാസ്ത്രികള്‍ തട്ടിലിനെപ്പോലുള്ള ‘ഉണ്ണികൃഷ്ണനെ’ പ്രണയിക്കുന്നതു ഭാഗ്യമായി കരുതുന്നു.
കന്യാസ്ത്രീകള്‍ പരിശുദ്ധ വേശ്യകളാണെന്ന അഭിമുഖത്തിലെ ജസ്മിയുടെ പ്രയോഗത്തിനെതിരെയും കത്തോലിക്കാ സഭയില്‍ അസംതൃപ്തിയുണ്ട് . പരസ്യമായി പ്രതിഷേധിച്ച് വിവാദമാക്കേണ്ടെന്നാണ് സഭയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: