കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ വ്യാജ പാസ്പോര്‍ട്ട് കേസില്‍ പതിനൊന്ന് പേരുടെ ഫോട്ടോ കൂടി കാസര്‍കോട് ക്രൈംബ്രാഞ്ച് പുറത്തുവിട്ടു. നേരത്തെ 13 പേരുടെ ഫോട്ടോ പുറത്തു വിട്ടിരുന്നു. ഇതില്‍ മൂന്ന് പേരെ തിരിച്ചറിഞ്ഞു.
വ്യാജ വിലാസം നല്കി പാസ്പോര്‍ട്ട് കൈക്കലാക്കിയ രണ്ട് പേരെ കൂടി തിരിച്ചറിഞ്ഞതായി സിഐ സതീഷ് കുമാര്‍ വ്യക്തമാക്കി. ഇതോടെ തിരിച്ചറിഞ്ഞവരുടെയെണ്ണം അഞ്ചായി. പൊയിനാച്ചി പെരിയാട്ടടുക്കത്തെ പി.എച്ച്. ഇബ്രാഹിം, കാസര്‍കോട് ചെങ്കള നാലാം മൈലിലെ മുഹമ്മദ് അലി എന്നിവരെയാണ് കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞത്. കാഞ്ഞങ്ങാട് കൊളവയലിലെ വ്യാജ മേല്‍വിലാസം നല്കി കണ്ടത്തില്‍ മുഹമ്മദ് ഹസന് എന്നപേരിലാണ് ഇബ്രാഹിം പാസ്പോര്‍ട്ട് എടുത്തിട്ടുള്ളത്.
കൊളവയലിലെ തന്നെ വിലാസം നല്‍കിയാണ് ഷൗക്കത്ത് അലി എന്ന പേരില്‍ മഹമ്മദ് അലിയും പാസ്പോര്‍ട്ട് എടുത്തിട്ടുള്ളത്. ബദറുദ്ദീന്‍ കാഞ്ഞങ്ങാട്, റഫീഖ് ആറങ്ങാടി, മുള്ളേരിയയിലെ മുഹമ്മദ് കാസിം എന്നീ മൂന്നുപേരെയാണ് നേരത്തെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവരും വ്യത്യസ്ത പേരുകളിലാണ് പാസ്പോര്‍ട്ട് കൈക്കലാക്കിയിട്ടുള്ളത്.
നേരത്തെ ലോക്കല്‍ പോലീസ് അന്വേഷിച്ചിരുന്ന കേസ് തൃക്കരിപ്പൂരിലെ ഐഎസ് കേസുമായി ബന്ധപ്പെട്ട് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. വ്യാജ പാസ്പോര്‍ട്ടുകളിലെ മേല്‍വിലാസത്തില്‍ സ്ഥലപ്പേര് മാത്രമാണ് ഒറിജിനലായുളളത്. ബാക്കിയെല്ലാം വ്യാജമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: