ന്യൂദല്‍ഹി: കോടതികളിലെ നിയമനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ പെടുത്തണമോയെന്ന് പരിശോധിക്കാന്‍ സുപ്രീം കോടതി അഞ്ചംഗ ബെഞ്ച്. ജഡ്ജിമാരുടെ നിയമനവും സ്ഥലം മാറ്റവും സംബന്ധിച്ച വിഷയങ്ങള്‍ പരസ്യപ്പെടുത്തുന്നതിലൂടെ നീതിന്യായ സ്വാതന്ത്ര്യത്തില്‍ കൂടുതല്‍ കടന്ന് കയറ്റമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
2010ലാണ് സുപ്രീം കോടതി തന്നെ സമര്‍പ്പിച്ച ഹര്‍ജി 2010ല്‍ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ സമിതിയുടെ പരിഗണനയ്ക്ക് എത്തിയത്. കേന്ദ്രവിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെയാണ് സുപ്രീം കോടതി സ്വയം ഹര്‍ജി സമര്‍പ്പിച്ചത്. കൊളീജിയത്തെക്കുറിച്ചും മൂന്ന് സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനത്തെക്കുറിച്ചുമുളള വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ആവശ്യത്തിന് മേലായിരുന്നു നടപടി.
സാമൂഹ്യ പ്രവര്ത്തകന് സുഭാഷ് ചന്ദ്ര അഗര്‍വാളിന്റെ വിവരാവകാശ അപേക്ഷയിന്മേലായിരുന്നു നടപടി. ജസ്റ്റിസുമാരായ എച്ച്.എല്‍.ദത്തു, എ.കെ.ഗാംഗുലി, ആര്.എം.ലോധ തുടങ്ങിയവരുടെ നിയമനത്തിന്മേലുളള വിവരങ്ങളാണ് ആവശ്യപ്പെട്ടത്. ജസ്റ്റിസുമാരായ എ.പി.ഷായുടെയും എ.കെ. പട്നായിക്കിന്റെയും വി.കെ.ഗുപ്തയുടെയും സീനിയോറിറ്റി മറികടന്നാണ് നിയമനമെന്ന ആക്ഷേപവും അപേക്ഷകന് ചൂണ്ടിക്കാട്ടിയിരുന്നു.
ദത്തുവും ലോധയും പിന്നീട് ഭാരതത്തിന്റെ ചീഫ് ജസ്റ്റിസുമാരുമായി. കേന്ദ്രവിവരാവകാശ കമ്മീഷന്റെ ഉത്തരവ് അഞ്ചംഗ ബെഞ്ച് പിന്തുടര്ന്നാല് സുപ്രീം കോടതിയിലെ നിയമനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ സാധാരണക്കാരനും ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: