ആലപ്പുഴ: കയര്‍ വ്യവസായം നവീകരിക്കാനും സംരക്ഷിക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള പ്രദേശ് കയര്‍ മസ്ദൂര്‍ സംഘ് (ബിഎംഎസ്) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
വിധവ, വാര്‍ദ്ധക്യകാല പെന്ഷന് വാങ്ങുന്ന കയര്‍ തൊഴിലാളികളുടെ പെന്ഷന് നിഷേധിക്കുന്ന സര്‍ക്കാര്‍ നയം പിന്‍വലിക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ശിവജി സുദര്ശനന് ആവശ്യപ്പെട്ടു.
ഇഎസ്ഐ പദ്ധതിയുടെ പരിധി 25,000 രൂപയായി ഉയര്‍ത്തുക, കയര്‍ ക്ഷേമനിധി ബോര്‍ഡില്‍ ബിഎംഎസ് പ്രതിനിധിയെ ഉള്‍പ്പെടുത്തുക, കയര്‍മേഖലയിലെ ഡിഎ കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം പാസ്സാക്കി. ബിഎംഎസ് സംസ്ഥാന സെക്രട്ടറി സി.വി. രാജേഷ് മുഖ്യപ്രഭാഷണം നടത്തി. ദേവു ഉണ്ണി, കെ.ആര്. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
കയര്‍ മസ്ദൂര്‍ സംഘ് സംസ്ഥാന പ്രസിഡന്റായി എ.എന്‍. പങ്കജാക്ഷനെയും ജനറല്‍ സെക്രട്ടറിയായി ബി. രാജശേഖരനെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: