കൊച്ചി : ജിഷ വധക്കേസില്‍ പ്രതി അമീര്‍ ഉള് ഇസ്ലാം നല്കിയ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. ജാമ്യാപേക്ഷയെ സര്‍ക്കാരിന് വേണ്ടി ഹാജരായ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ എന്‍.കെ. ഉണ്ണികൃഷ്ണന് എതിര്‍ത്തു. സമൂഹ മന:സാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണ്.
പ്രതി അന്യ സംസ്ഥാനക്കാരനായതിനാല്‍ ജാമ്യം അനുവദിച്ചാല്‍ രക്ഷപ്പെടാനുള്ള സാധ്യതയുണ്ട്. പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കും. പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കുന്ന എല്ലാ തെളിവുകളും പോലീസ് ഹാജരാക്കിയിട്ടുണ്ട്.
ക്രിമിനല്‍ പശ്ചാത്തലമുള്ള ഇയാള്‍ക്ക് ജാമ്യം നല്കിയാല് വീണ്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയുണ്ട്. പ്രോസിക്യുഷന് വാദിച്ചു. ഇരു കൂട്ടരുടെയും വാദം കേട്ട എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എന്‍. അനില്‍കുമാര്‍ വിധി പറയാന്‍ കേസ് ഇന്നത്തേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: