മോസ്കോ: റഷ്യയിലെ മോസ്കോയില്‍ പോലീസിനു നേരെ ബുധനാഴ്ചയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഐഎസ് ബന്ധമുള്ള അമക്ക് വാര്‍ത്താ ഏജന്‍സി വഴിയാണ് ഭീകരര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. അക്രമികളെ പോലീസ് വധിച്ചിരുന്നു. ഇവര്‍ മധ്യേഷ്യയില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു.
കിഴക്കന്‍ മോസ്കോയിലെ ബലാഷിഖയിലുള്ള ട്രാഫിക് പോലീസ് സംഘത്തെയാണ് ആയുധധാരികളായ ഭീകരര്‍ ആക്രമിച്ചത്. പോലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ ഭീകരരെ കീഴടക്കുകയായിരുന്നു. പിന്നാലെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സെന്റ്. പീറ്റേഴ്സ്ബര്‍ഗിലെ പാര്‍പ്പിട സമുച്ചയത്തില്‍ റഷ്യന്‍ പ്രത്യേക സേന നടത്തിയ റെയ്ഡില്‍ നാലു ഭീകരരെ വധിച്ചിരുന്നു.
വടക്കന്‍ കൊക്കേഷ്യയിലാണ് ഭീകരരുടെ ശക്തമായ സാന്നിധ്യമുള്ളത്. സിറിയയിലേക്ക് ഐഎസിനായി പോരാടാന്‍ പോകുന്ന റഷ്യക്കാരില്‍ ഭൂരിഭാഗം പേരും വടക്കന്‍ കൊക്കേഷ്യയില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: