തിരുവനന്തപുരം: ഗതാഗത കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് ടോമിന് ജെ തച്ചങ്കരിയെ നീക്കി. വലിയ വിവാദങ്ങള്‍ക്കൊടുവില്‍ മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം.
കമ്മീഷണറെ മാറ്റണമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എന്‍സിപിയും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മുഖം രക്ഷിക്കാനുള്ള ഈ നടപടി. തച്ചങ്കരിയുടെ പുതിയ തസ്തിക തീരുമാനിച്ചിട്ടില്ല. എഡിജിപി അനന്തകൃഷ്ണന് പുതിയ ഗതാഗത കമ്മീഷണറാകും.
ഹെല്‍മറ്റില്ലാതെ പെട്രോള്‍ നല്‍കില്ലെന്ന കമ്മീഷണറുടെ ഉത്തരവ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈയടുത്ത് കമ്മീഷണറുടെ ജന്മദിനം ആര്‍ടി ഓഫീസുകളില്‍ വലിയ തോതില്‍ ആഘോഷിച്ചതും വിവാദമായിരുന്നു.
തുടക്കം മുതല്‍ കമ്മീഷണറും മന്ത്രിയും തമ്മില്‍ അഭിപ്രായഭിന്നത നിലനിന്നിരുന്നു. തന്നെ അറിയിക്കാതെ കമ്മീഷണര്‍ തീരുമാനങ്ങള്‍ എടുക്കുന്നതിലുള്ള അതൃപ്തി മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. കമ്മീഷണറെ മാറ്റണമെന്ന് മന്ത്രിയുടെ പാര്‍ട്ടിയായ എന്‍സിപിയും ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് തച്ചങ്കരിയുടെ ഗതാഗത കമ്മീഷണര്‍ സ്ഥാനം തെറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: