പാട്ന: ബിഹാറിലെ ഗോപാല്‍ഗഞ്ചില്‍ വ്യാജ മദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം പതിനാറായി. എന്നാല്‍ ഇതുവരെ മദ്യം കഴിച്ചല്ല മരണങ്ങള് സംഭവിച്ചതെന്ന നിലപാടാണ് എക്സൈസ് വകുപ്പ് സ്വീകരിച്ച് പോന്നിരുന്നത്. അവസാന റിപ്പോര്‍ട്ട് നല്കാന് ഫോറന്‍സിക്ക് അധികൃതര്‍ രണ്ടു ദിവസം കൂടി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം വ്യാജ മദ്യം കഴിച്ചാണോ അല്ലാതെയാണോ മരണങ്ങള് സംഭവിച്ചതെന്നല്ല തനിക്ക് അറിയേണ്ടതെന്നും ആരാണ് ഇതിനു പിന്നിലെന്നാണ് കണ്ടുപിടിക്കേണ്ടതെന്നും മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. ബിഹാര്‍ എക്സൈസ് ഭേദഗതി ആക്ട് പ്രകാരം വ്യാജ മദ്യം കഴിച്ച് അംഗവൈകല്യങ്ങളോ മരണമോ സംഭവിച്ചാല്‍ അതിന് ഉത്തരവാദികളാകുന്നവര്‍ക്ക് വധശിക്ഷ വരെ ലഭിക്കാം.
മദ്യ ദുരന്തമാണെന്ന് സ്ഥിരീകരിച്ചാല്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരമായി നാലു ലക്ഷം രൂപ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: