പത്താനാപുരം: കൊല്ലം-തിരുമംഗലം ദേശീയപാതയ്ക്ക് സമാന്തരമായി കടന്നുപോകുന്ന അലിമുക്ക്-അച്ചന്‍കോവില്‍ പാത പൂര്‍ണമായും തകര്‍ന്ന് കിടക്കുകയാണ്. ആദിവാസികളും തോട്ടം തൊഴിലാളികളടക്കം നിരവധിയാളുകളാണ് പാതയെ ആശ്രയിക്കുന്നത്. 40 കിലോമീറ്റര്‍ പാതയില്‍ ഗതാഗതയോഗ്യമായത് പത്ത് കിലോമീറ്ററില്‍ താഴെ മാത്രമാണ്. പത്തനാപുരം, പത്തനംതിട്ട, കുന്നിക്കോട്, പുന്നല, കറവൂര്‍ എന്നീ ഭാഗങ്ങളില്‍ നിന്നും യാത്രക്കാര്‍ അച്ചന്‍കോവിലില്‍ പോകാനായി അശ്രയിക്കുന്ന റോഡാണിത്. കിഴക്കന്‍ മേഖലയിലൂടെയുളള ഗതാഗതം സുഗമമാക്കാനായി വനംവകുപ്പും എസ്എഫ്സി കെയും സംയുക്തമായാണ് റോഡ് നിര്‍മ്മിച്ചത്. പാതയില്‍ കറവൂര്‍ മുതല്‍ മുളളുമല വരെയും ചെമ്പനരുവി മുതല്‍ അച്ചന്‍കോവില്‍ വരെയുമാണ് വനംവകുപ്പ് നിര്‍മ്മിച്ചത്. മുളളുമല മുതല്‍ ചെരിപ്പിട്ടക്കാവ് വരെയുളള പാത എസ്എഫ്സികെയുടെ നിയന്ത്രണത്തിലുള്ളതാണ്. ഇതില്‍ തൊടികണ്ടം മുതല്‍ അച്ചന്‍കോവില്‍ വരെയുള്ള ഭാഗമാണ് തകര്‍ന്ന് കിടക്കുന്നത്. പല ഭാഗങ്ങളിലും നാട്ടുകാര്‍ കല്ലുകള്‍ അടുക്കിയാണ് വാഹനഗതാഗതം സാധ്യമാക്കുന്നത്. സ്ക്കൂള് കുട്ടികളും ഉദ്യോഗസ്ഥരുമടക്കം നിരവധി ആളുകള്‍ ദിവസേന യാത്ര ചെയ്യുന്നുണ്ട്. പാതയുടെ തകര്‍ച്ച കാരണം പിറവന്തൂര്‍ പഞ്ചായത്തിലെ ചെമ്പനരുവിയില്‍ വികസനവും നാമമാത്രമാണ്. സമാന്തര വാഹനങ്ങളും ഇതുവഴി സര്‍വ്വീസ് നടത്തുന്നില്ല. പാതയില്‍ നിന്നും മെറ്റിലുകള്‍ പൂര്‍ണമായും ഇളകിമാറി. ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് നിത്യസംഭവമായിരിക്കുന്നു. കെഎസ്ആര്‍ടിസി ബസ്സുകളാണ് ഏകാശ്രയം. ഇതിനിടെ പുനലൂര്‍ ഡിപ്പോയില്‍ നിന്നും ബസ് സര്‍വ്വീസ് നിര്‍ത്തി വച്ചിരുന്നു. ഇതിനിടെ അച്ചന്‍കോവില്‍ മുതല്‍ ചിറ്റാര്‍പാലം റോഡിന്റെ ടാറിംഗ് ആരംച്ചിരുന്നു. 5 കിലോമീറ്റര്‍ റോഡിന്റെ ടാറിംഗില്‍ മൂന്ന് കിലോമീറ്റര്‍ മാത്രമാണ് പൂര്‍ത്തിയായത്. വനം വകുപ്പിന്റെയും എസ്എഫ് സികെയുടെയും കൈവശമുള്ള ഭൂമി ആയതിനാല്‍ ഉണ്ടാകുന്ന നിയമതടസ്സങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിര്‍മ്മാണങ്ങള്‍ക്ക് കാലതാമസം റോഡ് പുനര്‍നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് .നിരവധി തവണ നാട്ടുകാര്‍ നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: