ന്യൂദല്‍ഹി: പാക്കിസ്ഥാന്റെ ചരിത്രത്തോളം തന്നെ പഴക്കം വരും ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള വാദങ്ങള്‍ക്കും. സ്വാതന്ത്യദിന പ്രസംഗത്തില്‍ ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദി ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള വാദങ്ങളെ പിന്തുണയ്ക്കുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് ബലൂചിസ്ഥാനിലെ വിദ്യാര്‍ത്ഥി സംഘടനയുടെ ചെയര്‍പേഴ്സണ്‍ കരിമ ബലോച്ച് മോദിയോട് സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ബലൂചിസ്ഥാനിലെ കൂട്ടകൊലകള്ക്കെതിരെയും യുദ്ധ കുറ്റങ്ങള്‍ക്കെതിരെയും മനുഷ്യത്വ രഹിതമായ പ്രവര്‍ത്തികള്‍ക്കെതിരെയും താങ്കള്‍ ശബ്ദമുയര്‍ത്തണമെന്നാണ് കരീമ മോദിയോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
രക്ഷാബന്ധന് വേളയില്‍ ട്വിറ്ററിലുടെ ഷെയര്‍ ചെയ്ത വീഡിയോയില്‍ കരീമ പറയുന്നത് ഇങ്ങനെ:-
ഇങ്ങനെ ഒരു ദിവസത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് താങ്കളെ ഒരു സഹോദരനായി ഞങ്ങള്‍ കാണുന്നു. ബലൂചിസ്ഥാനിലെ കൂട്ടകൊലകള്ക്കെതിരെയും യുദ്ധ കുറ്റങ്ങള്‍ക്കെതിരെയും മനുഷ്യത്വ രഹിതമായ പ്രവര്‍ത്തികള്‍ക്കെതിരെയും താങ്കള്‍ ശബ്ദമുയര്‍ത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. സഹോദരങ്ങള്‍ നഷ്ടപ്പെട്ട സഹോദരിമാരുടെ ശബ്ദമാണിതെന്നും വീഡിയോയിലൂടെ കരീമ പ്രതികരിക്കുന്നു.
My #RakhshaBandhan msg to India's PM @NarendraModi on behalf of my #Balochistan sisters who lost their brothers. https://t.co/VSUK4Le32f
— Karima Baloch (@KarimaBaloch) August 19, 2016
സ്വാതന്ത്ര്യദിന ചടങ്ങിനോടനുബന്ധിച്ച് ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു മോദി ബലൂചിസ്ഥാനെ പറ്റി പരാമര്‍ശിക്കുകയും പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തത്. ബലൂചിസ്ഥാന്‍ പ്രദേശങ്ങളില്‍ മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നതെന്ന് മോദി വിമര്‍ശിച്ചു. ബലൂചിസ്ഥാന്‍, ഗില്‍ജിത്ത്, ബാള്‍ട്ടിസ്ഥാന്‍, പാക്ക് അധിനിവേശ കശ്മീര്‍ എന്നിവിടങ്ങളിലുള്ളവര്‍ അവരുടെ കൃതജ്ഞത എന്നെ അറിയിച്ചിരുന്നു. ഞാന്‍ അവരോടും കടപ്പെട്ടിരിക്കുന്നു- മോദി പറഞ്ഞു. ലോകം ഇതെല്ലാം വീക്ഷിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: