ചവറ: കെഎംഎംഎല്ലിലെ ദുരന്തനിവാരണ പ്രവര്‍ത്തനത്തിന്റ ഭാഗമായി മോക്ഡ്രില്‍ നടത്തുന്നതിനിടെ പ്രകടനവുമായെത്തിയവരെ തടഞ്ഞ എസ്ഐയേയും പോലീസുകാരനെയും വളഞ്ഞിട്ട് ചവിട്ടിയ വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു.
എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ഏഴുപേര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്. പോലീസിനെ ആക്രമിച്ചതിനും ഡ്യൂട്ടി തടസപ്പെടുത്തിയതിനും പ്രകടനം നിരോധിച്ചിരിക്കെ അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും ഇവര്‍ക്കെതിരെ ജാമ്യാമില്ലാ വകുപ്പുകള്‍ ചുമത്തി.
മോക്ഡ്രില്ലിന്റെ ഭാഗമായി ചവറ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇടത് യുവജന സംഘടനകള്‍ പ്രകടനമായെത്തിയത്.
തഹസീല്‍ദാറുടെയും പോലീസുദ്യോഗസ്ഥരുടെയും വാഹനം കടന്നു പോകുന്നതിനിടയില്‍ പ്രകടനം എത്തിയതോടെ ഇവരെ തടഞ്ഞ ചവറ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഫ്രാന്‍സിസ് ഗ്രീക്ക്, പോലീസുകാരനായ ബനഡിക്ട് എന്നിവരെയാണ് വിദ്യാര്‍ഥികള്‍ ചവിട്ടിയത്.
ഫ്രാന്‍സിസിനെ രണ്ട് പ്രാവശ്യം തള്ളി നിലത്തിട്ടു. പോലീസുകാര്‍ നീണ്ടകര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കോളേജിന്റെ മതില് തകര്‍ത്ത് സ്വകാര്യ വ്യക്തി വഴി വെട്ടിയതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥികള്‍ പ്രകടനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: