കണ്ണൂര്‍: വയനാടുനിന്നും കണ്ണൂര്‍ കലക്ട്രേറ്റില്‍ ഹെഡ്ഡ്രാഫ്റ്റ്മാനായി സ്ഥലംമാറ്റം ലഭിച്ച എന്‍ജിഒ സംഘ് നേതാവ് പി.പി.സുരേഷ്ബാബുവിന്റെ സ്ഥലം മാറ്റം റദ്ദ് ചെയ്ത നടപടിയില്‍ സര്‍ക്കാര്‍ ജീവനക്കാരും ജനാധിപത്യവിശ്വാസികളും പ്രതികരിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അഭ്യര്‍ത്ഥിച്ചു.
വയനാട്ടില്‍ സര്‍വ്വേ ലാന്റ് ഡിപ്പാര്‍ട്ട്മെന്റില്‍ നാലരവര്‍ഷം ജോലി ചെയ്ത് ഹെഡ്ഡ്രാഫ്റ്റ്മാനായി പ്രൊമോഷന് ലഭിക്കുകയും കണ്ണൂരിലേക്കു ട്രാന്സഫറാവുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ വയനാട്ടില്‍ നിന്നു റിലീവ് ആയി കണ്ണൂര്‍ സിവില്‍ സ്റ്റേഷനിലെ ലാന്റ് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് കൃത്രിമ ഓര്‍ഡറുണ്ടാക്കി കണ്ണൂരില്‍ ജോലിയില്‍ പ്രവേശിക്കാനുള്ള അനുമതി നിഷേധിച്ചത്.
പക്ഷപാതപരവും സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് നിരക്കാത്തതുമായ ഇത്തരം സമീപനം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. സിപിഎം അനുഭാവികളല്ലാത്തവരെ ജോലി ചെയ്യാന്‍ അനുവദിക്കാത്ത സിപിഎം നടപടി പ്രതിഷേധാര്‍ഹമാണ്. കേന്ദ്ര സര്‍വ്വീസില്‍ ജോലിചെയ്യുന്ന സിപിഎം അനുഭാവികളോട് ഇതേ സമീപനം ബിജെപി സര്‍ക്കാര്‍ സ്വീകരിച്ചാല്‍ ഇന്ന് കേരളത്തില്‍ ജോലി ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരില്‍ പലരും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം ജോലിചെയ്യേണ്ടിവരുമെന്നും സത്യപ്രകാശ് ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: