കണ്ണൂര്‍: വയനാട് ജില്ലയില്‍ നാലരവര്‍ഷത്തെ സേവനത്തിന് ശേഷം കണ്ണൂര്‍ ജില്ലയിലേക്ക് സ്ഥലംമാറ്റം ലഭിച്ച എന്‍ജിഒ സംഘ് നേതാവ് പി.പി.സുരേഷ് ബാബുവിന്റെ സ്ഥലം മാറ്റ ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് റദ്ദാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് എന്‍ജിഒ സംഘിന്റെ നേതൃത്വത്തില്‍ കലക്ട്രേറ്റ് കേന്ദ്രീകരിച്ച് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കഴിഞ്ഞ നാലര വര്‍ഷക്കാലം സര്‍വ്വേ വകുപ്പില്‍ ഹെഡ് ഡ്രാഫ്റ്റ്സ്മാന്‍ തസ്തികയില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചുവരികയും കഴിഞ്ഞവര്‍ഷം സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ജീവനക്കാരനുള്ള അവാര്‍ഡും കരസ്ഥമാക്കുകയും ചെയ്ത പി.പി.സുരേഷ്ബാബുവിന് ഉടനെതന്നെ കണ്ണൂരില്‍ നിയമനം നല്കുവാന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് എന്‍ജിഒ സംഘ് ജില്ലാ സമിതി ആവശ്യപ്പെട്ടു. അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് എന്‍ജിഒ സംഘ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിന് ജില്ലാ നേതാക്കളായ കെ.പി.രാജന്, സജീവന് ചാത്തോത്ത്, പി.കെ.ജയപ്രകാശ്, എം.രാജീവന് തുടങ്ങിയവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ഡി.മധുസൂദനന്, സംസ്ഥാന സമിതി അംഗം കെ.പി.രാജന്, കെ.ഒ.ജയകൃഷ്ണന്, എ.എന്‍.അജയകുമാര്‍, കെ.വി.ജയരാജന്, പി.പ്രദീപ്കുമാര്‍, സി.രമേശന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: